മൂന്നാർ: ആയിരക്കണക്കിന് തോട്ടംതൊഴിലാളികൾക്ക് ഏക ആശ്രയമായ മൂന്നാർ ജനറൽ ആശുപ ത്രി റോഡിലെ ഗതാഗതക്കുരുക്കൊഴിയുന്നില്ല. പാതയോരങ്ങളിൽ അശാസ്ത്രീയമായി വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ആംബുലൻസടക്കമുള്ളവ വഴിയിൽ കുടുങ്ങുന്നു. ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആറുമാസം മുമ്പ് പാതയോരത്തെ പത്തോളം പെട്ടിക്കടകൾ മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു. ട്രാഫിക് പരിഷ്കാരത്തിെൻറ ഭാഗമായാണ് നടപടി സ്വീകരിച്ചത്.
റോഡിെൻറ വീതി വർധിപ്പിച്ച് കുരുക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ആദ്യഘട്ടത്തിൽതന്നെ പദ്ധതി പാളി. ദിവസങ്ങൾ കഴിഞ്ഞതോടെ പെട്ടിക്കടകൾ സ്ഥാപിച്ചിരുന്ന ഭാഗങ്ങൾ ബൈക്കുകൾ കൈയടക്കി. മൂന്നാറിലെ കച്ചവടസ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർ രാവിലെ നിർത്തിയിടുന്ന ബൈക്കുകൾ രാത്രിയോടെയാണ് മാറ്റുന്നത്. കുരുക്ക് മുറുകുേമ്പാഴും നടപടികളിൽനിന്ന് അധികൃതർ ഒഴിഞ്ഞുമാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.