രാജാക്കാട്: ശാന്തൻപാറ പന്നിയാർ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഒറ്റയാെൻറ ആക്രമണത ്തിൽ നാല് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പന്നിയാർ എസ്റ്റേറ്റ് ലയത്തിലെ മുക്കുടാതി (50), സെൽവി (45), ശകുന്തള (45), കണ്ണകി (40) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്ന് വാരിയെല്ലുകൾ ഒടിയുകയും ഹൃദയഭാഗത്ത് ചവിട്ടേൽക്കുകയും ചെയ്ത മുക്കുടാതി ഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തേയിലത്തോട്ടത്തിലെ കാടുപിടിച്ച ഭാഗത്ത് പണിക്കെത്തിയ ഇവരെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് മുക്കുടാതി നിലത്ത് വീണു.
മുന്നോട്ട് കുതിച്ച ആന ശകുന്തളയുടെ തോളിൽ തുമ്പിക്കൈകൊണ്ട് പിടിച്ചെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ തോളിന് സാരമായ പരിക്കുണ്ട്. മുന്നോട് കുതിച്ച ആനയുടെ കാൽ തട്ടിയാണ് മുക്കുടാതിയുടെ വാരിയെല്ലുകൾ ഒടിഞ്ഞത്. മറ്റുള്ളവർക്കും തുമ്പിക്കൈക്കുള്ള അടിയേറ്റും ഓട്ടത്തിനിടെ ഉരുണ്ട് വീണും പരിക്കേൽക്കുകയായിരുന്നു. സ്ത്രീകളുടെ നിലവിളികേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികളാണ് ആനയെ ഓടിച്ചകറ്റി ഇവരെ രക്ഷപ്പെടുത്തിയത്. ആക്രമണം നടന്നതിന് മുകൾഭാഗത്തായി മറ്റൊരു ആനക്കൂട്ടവുമുണ്ടായിരുന്നു. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ മാനേജ്മെൻറ് അറിയിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.