തൊടുപുഴ: വിപണിയിലേക്ക് മായം കലർന്നതും ഗുണനിലവാരമില്ലാത്തതുമായ പാൽ എത്തുന്ന ത് തടയുക എന്ന ലക്ഷ്യത്താടെ ക്ഷീര വികസന വകുപ്പ് നേതൃത്വത്തിൽ ജില്ലയിൽ പരിശോധന സം വിധാനം. സെപ്റ്റംബർ അഞ്ച് മുതൽ 10വരെ കുമളി ചെക്പോസ്റ്റിലും തൊടുപുഴ മിനിസിവിൽ സ് റ്റേഷനിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെൻററിലുമാണ് പ്രത്യേക പാൽ പരിശോധന. ഇൻഫർമേഷൻ സെൻററിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ പാലിെൻറ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും.
കുറഞ്ഞത് 100 മി.ലിറ്റർ പാൽ കൊണ്ടുവരണം. വിപണിയിൽ ലഭ്യമാകുന്ന എല്ലാബ്രാൻഡ് പാലും പരിശോധിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി. കൃഷ്ണൻ അറിയിച്ചു. ഗുണനിലവാരമില്ലാത്ത പാൽ കമ്പംമെട്ട് വഴി കടത്തുന്നതായി നേരത്തേ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, അടുത്തിടെ നടന്ന പരിശോധനകളിലൊന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഓണക്കാലത്ത് മാത്രം അതിർത്തി ചെക്പോസ്റ്റുകളിൽ നടക്കുന്ന പാൽ പരിശോധന സ്ഥിരം സംവിധാനമാക്കാനും നീക്കമുണ്ട്.
ദിവസങ്ങളോളം കേടുകൂടാതിരിക്കാനും കൊഴുപ്പ് കൂട്ടാനും ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ചേർത്ത പാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ കുമളി ചെക്പോസ്റ്റ് വഴി ഒാണക്കാലത്ത് 40 ടാങ്കറുകൾവരെ പാൽ കേരളത്തിലെത്താറുണ്ട്. മറ്റ് സീസണുകളിൽ പരിശോധനയില്ലാത്തത് മുതലാക്കി ഗുണനിലവാരമില്ലാത്ത പാൽ കേരളത്തിലേക്ക് കടത്തുന്നുണ്ട്. ഈ സാഹചര്യം ഇല്ലാതാക്കാനാണ് അതിർത്തിയിൽ പാൽ പരിശോധനക്ക് സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ജില്ലയിൽ ലാബ് ടെക്നീഷ്യനടക്കമുള്ളവരുടെ തസ്തിക എത്തുന്നതിനനുസരിച്ച് പാൽ പരിശോധനക്ക് സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.