െതാടുപുഴ: ആംഫി തിയറ്റർ, നിരീക്ഷണ കാമറ, പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങി പാർക്കിെൻറ മുഖഛായ തന്നെ മാറ്റാനുള്ള ഒരുക്കത്തിലാണ് നഗരസഭ. ആംഫി തിയറ്റർ നിർമാണം അവസാന ഘട്ടത്തിലാണ്. സ്ത്രീസൗഹൃദ ശുചിമുറിയുടെ അടിയിലെ നിലയിലാണ് ആംഫി തിയറ്റര്‍ സജ്ജീകരിക്കുന്നത്. 15.5 ലക്ഷം രൂപ മുടക്കി ഇത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സായാഹ്നങ്ങളിൽ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനുള്ള ഇടം എന്ന രീതിയിലാണ് നഗരസഭ പാർക്കിൽ ആംഫി തിയറ്റർ സജ്ജീകരിക്കുന്നത്. കൂടാതെ നഗരസഭ പാർക്കിൽ ഏഴോളം നിരീക്ഷണ കാമറകൾ സ്ഥാപിക്കും. സന്ധ്യയാകുന്നതോടെ പാർക്കിൽ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുതലാണ്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ഇതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്.
വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തുരുമ്പെടുത്ത് നാശത്തിലേക്ക് നീങ്ങുന്ന കളിയുപകരണങ്ങള്‍ നന്നാക്കും. അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ ബേബി മെറ്റല്‍ വിരിക്കും. കുട്ടികളുടെ കളിയുപകരണങ്ങളുടെ അടിവശത്ത് മണല്‍ വിരിയാണ് ഉണ്ടാവുക. പുല്ല് നശിച്ച ഭാഗങ്ങള്‍ വീണ്ടും ഹരിതാഭമാക്കും, പാഴ്വസ്തുക്കളും അനാവശ്യസാധനസാമഗ്രികളും മാറ്റി പാര്‍ക്ക് വൃത്തിയാക്കുക എന്നീ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ പാർക്കിലെ കളിയുപകരണങ്ങൾ പലതും തുരുെമ്പടുത്തും ഒടിഞ്ഞും നശിച്ചു. കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾ ഭയം മൂലം കുട്ടികളെ കളിയുപകരണങ്ങളിൽ കയറ്റാത്ത സാഹചര്യമാണ്. ഫൈബറിൽ പൊതിഞ്ഞ് സ്ഥാപിച്ചിരിക്കുന്ന തെന്നിയിറങ്ങുന്ന സ്ലൈഡറുകളും ഊഞ്ഞാലുമെല്ലാം തകർന്നു.
പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രാഗണിെൻറ ആകൃതിയിലുള്ള സ്ലൈഡറിെൻറ വശങ്ങളിൽ അപകടകരമായ വലിയ വിടവുകളാണുള്ളത്. കുട്ടികൾ ഇതുവഴി അകത്തേക്ക് കയറുമ്പോൾ വീഴാൻ സാധ്യതയുണ്ട്. പുതിയ കളിയുപകരങ്ങൾ വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തൊടുപുഴ നഗരത്തിലെയും സമീപപഞ്ചായത്ത് പ്രദേശങ്ങളിലെയും നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് ദിവസവും പാർക്കിൽ സായാഹ്നം െചലവിടാനെത്തുന്നത്. ഇവർക്കിരിക്കാനുള്ള കസേരകളും പാതി തകർന്ന നിലയിലാണ്. ഇൗ സാഹചര്യത്തിലാണ് നഗരസഭ ചിൽഡ്രൻസ് പാർക്ക് നവീകരണത്തിന് മുന്നിട്ടിറങ്ങിയത്. നിർമാണ പൂർത്തിയാകുന്നതോടെ പാർക്കിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.