തൊടുപുഴ: പോളിങ് ആരംഭിക്കുേമ്പാൾ തന്നെ പതിവിലും കവിഞ്ഞ കൂട്ടമുണ്ടായിരുന്നു ബൂത് തുകളിൽ. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ നീണ്ടനിരയാൽ അലങ്കൃതമായി ബൂത്തുകൾ. യുവാക ്കളും കന്നിവോട്ടുകാരുമാണ് ആദ്യമണിക്കൂറുകളിൽ എത്തിയവരിൽ കൂടുതലും. പാർട്ടി സ് പിരിറ്റ് ആവാഹിച്ച് ചിലർ തെൻറ വോട്ട് ആദ്യ മണിക്കൂറിൽതന്നെ വീഴണമെന്ന ഉദ്ദേശ്യത്തി ൽ രാവിലെ തന്നെ കൂട്ടമായെത്തി ക്യൂവിൽ നിലയുറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഇട ുക്കി ലോക്സഭ മണ്ഡലത്തിലെ ആദ്യ മണിക്കൂറുകളിലെ കാഴ്ചകളായിരുന്നു ഇത്. രാവിലെ ആറിന് മോക്പോളിങ് ആരംഭിച്ചു. ഇതിനിടെ തകരാർ കാണിച്ച മെഷീനുകൾ മാറ്റിസ്ഥാപിച്ചു.
വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ഉടുമ്പൻചോലയിലാണ്. 8.63 ആയിരുന്നു പോളിങ് ശതമാനം. തൊടുപുഴയിൽ 6.09ഉം, പീരുമേട്ടിൽ 6.38, ഇടുക്കിയിൽ 5.9, ദേവികുളം 5.54 എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ പോളിങ് ശതമാനം. ലോറേഞ്ചിൽ രാവിലെ എട്ടോടെ തന്നെ ബൂത്തുകൾക്ക് മുന്നിൽ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ഒമ്പതോെട വോട്ടിങ് ശതമാനം ഇരട്ടിയായി ഉയർന്നു. പീരുമേട്ടിൽ 14 ശതമാനവും ഇടുക്കിയിൽ 13ഉം ഉടുമ്പൻചോലയിൽ 14.94 ഉം തൊടുപുഴയിൽ 13.46 ശതമാനവും ദേവികുളത്ത് 12.69 ശതമാനവുമായി പോളിങ് ഉയർന്നു. യുവവോട്ടർമാരും സ്ത്രീകളുമായിരുന്നു ക്യൂവിൽ കൂടുതലും. ഇതിനിടെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ പോളിങ് വൈകിക്കുന്നുവെന്ന ആക്ഷേപവുമുയർന്നു.
ലോറേഞ്ചിൽ ശാന്തമായ അന്തരീക്ഷമാണ് വോട്ടിങ് പുരോഗമിച്ചതെങ്കിലും ചൂടുംചൂരും നിറഞ്ഞ വോട്ടർമാരെയും പ്രവർത്തകരെയുമാണ് നഗരസഭ പരിധിയിൽ കണ്ടത്. തൊടുപുഴ നഗരത്തിൽ കാഞ്ഞിരമറ്റം സ്കൂളിലെ ബൂത്തിനു സമീപം രാവിലെ ശബരിമല സംരക്ഷണ സമിതിയുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഇടെപട്ട് നീക്കം ചെയ്തു. 11ഓടെ ഇടുക്കി ലോക്സഭ മണ്ഡലത്തിലെ പോളിങ് 20 ശതമാനത്തിലേക്കെത്തി. ദേവികുളത്ത് 19.06, ഇടുക്കിയിൽ 20.24, ഉടുമ്പൻചോല -23.22, പീരുമേട് -22.09, തൊടുപുഴ -21.33, മൂവാറ്റുപുഴ -18.62, കോതമംഗലം -21.9 എന്നിങ്ങനെയായിരുന്നു വോട്ടിങ് ശതമാനം.
വൈകീട്ട് മൂന്നോടെ വോട്ടിങ് ശതമാനം 50ലേക്കെത്തി. ദേവികുളത്ത് - 51.96 ശതമാനവും ഇടുക്കിയിൽ 53ഉം ഉടുമ്പൻചോലയിൽ 59ഉം പീരുമേട്ടിൽ 58ഉം തൊടുപുഴയിൽ 54 ഉം മൂവാറ്റുപുഴയിൽ 49.78 ശതമാനവും കോതമംഗലത്ത് 55.22 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി. ഇടമലക്കുടിയിൽ 54.49 ശതമാനം മൂന്ന് മണിയോടെ രേഖപ്പെടുത്തിയത്. ലോറേഞ്ചിലെ ആദിവാസി വിദൂരമേഖലകളിലും തെരഞ്ഞെടുപ്പിനു ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വിദൂരമേഖലകളിൽനിന്നും മറ്റും വൃദ്ധരായ നിരവധി പേരെ വാഹനങ്ങളിലും മറ്റും എത്തിക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഉച്ചകഴിഞ്ഞതോടെ വോട്ടിങ് കളം സജീവമായി. അതിനിടെ മഴയുടെ ആരംഭം പ്രവർത്തകരിൽ ആശങ്ക വിതച്ചു. ചില പ്രവർത്തകർ വോട്ട് ചെയ്യാത്തവരെ കണ്ടുപിടിച്ച് വോട്ട് ചെയ്യാൻ എത്താത്തതെന്തേ എന്ന് അന്വേഷിച്ചുതുടങ്ങി.
പലരെയും വീട്ടിൽനിന്ന് ബൂത്തിലെത്തിച്ചു. അഞ്ച് മണിയോടടുത്ത് ഈ സമയം പോളിങ് ശതമാനം 66.76ലേക്കെത്തി. ദേവികുളത്ത് 62.81, ഇടുക്കി 64.91, ഉടുമ്പൻചോല -71.07, പീരുമേട് -69.29, തൊടുപുഴ -67.42, മൂവാറ്റുപുഴ -63.24, കോതമംഗലം -69 ശതമാനവും രേഖപ്പെടുത്തി. വൈകുന്നേരം ആറോടെയും നീണ്ടനിര ബൂത്തുകളിൽ അവസാനിച്ചിരുന്നില്ല. കാത്തുനിന്ന എല്ലാവരും വോട്ട് ചെയ്ത ശേഷം ഉദ്യോഗസ്ഥർ ബൂത്തിൽനിന്ന് മടങ്ങി. തങ്ങളുടെ സ്ഥാനാർഥിക്ക് കിട്ടാവുന്ന വോട്ടുകൾ എല്ലാം പെട്ടിയിലാക്കി എന്ന വിശ്വാസത്തിൽ പ്രവർത്തകരും വീടുകളിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.