കുമളി: വനം, ഗ്രാമപഞ്ചായത്ത് അധികൃതർക്കൊപ്പം നാട്ടുകാരും സന്നദ്ധ സംഘടനകളും കൈകോർത്തതോടെ തേക്കടിയിലെ മുളങ്കാട്ടിൽ നിറഞ്ഞ മാലിന്യം നീങ്ങി. ജനവാസ കേന്ദ്രങ്ങളായ അട്ടപ്പള്ളം, റോസാപ്പൂക്കണ്ടം, ഗാന്ധിനഗർ കോളനി ഭാഗങ്ങളിൽനിന്ന് വിവിധ തോടുകൾ, കനാലുകൾ വഴിയാണ് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മുളങ്കാട്ടിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത്.
വന്യജീവികൾക്ക് ഭീഷണിയായ ഘട്ടത്തിലാണ് മാലിന്യം നീക്കാൻ വനം വകുപ്പ് ‘പുനർജനി’ പദ്ധതി തയാറാക്കിയത്. വ്യാഴാഴ്ച രാവിലെ നടന്ന ശുചീകരണത്തിൽ വിവിധ മേഖലകളിൽനിന്നായി 650ഓളം ആളുകളാണ് പങ്കെടുത്തത്. കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാറിെൻറ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടികൾ. മുളങ്കാട്ടിൽനിന്ന് 700 ചാക്കിലധികം പ്ലാസ്റ്റിക് മാലിന്യമാണ് സന്നദ്ധ പ്രവർത്തകർ ഒറ്റദിവസംകൊണ്ട് നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.