ചെറുതോണി: പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ പഞ്ചായത്ത് തയാറാക്കി യ പട്ടികയിൽ നാലാം സ്ഥാനക്കാരനുള്ള വീട് മറ്റൊരാൾക്ക്. ആത്മഹത്യ ഭീഷണി മുഴക്കി വയോ ദമ്പതികൾ. തടിയമ്പാട് കാഞ്ഞാംപുറത്ത് തങ്കപ്പൻ (72), ഭാര്യ തങ്കമ്മ, മകൻ വികലാംഗനായ സുന ിൽ എന്നിവരാണ് അനുവദിച്ച വീട് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കിയത്. ആഗസ്റ്റ് 15നുണ്ടായ പ്രകൃതിക്ഷോഭത്തിൽ പിന്നിലെ മൺതിട്ട ഇടിഞ്ഞ് വീട് വാസയോഗ്യമല്ലാത്തവിധം തകർന്നു. ഉപജീവനമാർഗമായിരുന്ന കറവപ്പശുക്കളും തൊഴുത്തും പന്നിയും കോഴികളും ഉരുൾപൊട്ടലിൽ മണ്ണിനടിയിലായി.
വീട് തകർന്ന് വീണില്ലെങ്കിലും ഇനിയൊരു മഴകൂടി താങ്ങാനുള്ള ശേഷിയില്ലാതെ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഭിത്തികൾ വിണ്ടുകീറി, തറ ഇടിഞ്ഞുതാഴ്ന്നു. 2500 രൂപക്ക് വാടകവീട്ടിലേക്ക് മാറിയ കുടുംബത്തിന് നിത്യവൃത്തിക്കുപോലും മാർഗമില്ല. ഒരേക്കർ പട്ടയഭൂമിയിൽ ചെങ്കുത്തായ സ്ഥലത്താണ് വീട് സ്ഥിതിചെയ്യുന്നത്. വാസയോഗ്യമല്ലാത്ത വീടിന് ജിയോ ടാഗ് അനുസരിച്ച് മാർക്കിട്ടിരിക്കുന്നത് 15 മുതൽ 29 ശതമാനം വരെയാണ്. പുരയിടത്തിൽ മറ്റൊരു സ്ഥലത്ത് വീട് നിർമിക്കാൻ രാജപ്പൻ മണ്ണ് നീക്കിയെങ്കിലും സുരക്ഷിതമല്ലാത്തതിനാൽ അത് ഉപേക്ഷിച്ചു. അതിനിടെ കലക്ടറേറ്റിൽനിന്നും വില്ലേജിൽനിന്നും വാഴത്തോപ്പ് പഞ്ചായത്തിൽനിന്നും ഉദ്യോഗസ്ഥരെത്തി വീട് പരിശോധിച്ച് വാസയോഗ്യമല്ലെന്ന് റിപ്പോർട്ടെഴുതി. തുടർന്ന് ചെന്നൈ സേവാലയ ട്രസ്റ്റ് വാഴത്തോപ്പ് പഞ്ചായത്തിൽ 15 വീടുകൾ നിർമിച്ചുനൽകുന്നതിൽ രാജപ്പെൻറ പേരും പരിഗണിച്ചു.
ഇതിൽ നാലാമത്തെ പേര് രാജപ്പേൻറതായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്നപ്പോഴാണ് തങ്ങൾക്ക് അനുവദിച്ച വീട് മറ്റൊരാൾക്ക് മാറ്റിക്കൊടുത്തതായി അറിഞ്ഞത്. കഴിഞ്ഞ മാസം കലക്ടർക്ക് അപ്പീൽ നൽകി. ഒരുമാസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ച് വന്നില്ല. വീട് അനുവദിച്ചതറിഞ്ഞ് ഇദ്ദേഹം പുരയിടത്തിലെ കയറ്റം കുറഞ്ഞ ഭാഗത്തെ ടാപ്പുചെയ്ത റബർ മരങ്ങളും ജാതിയും കൊക്കോയും കാപ്പിയുമെല്ലാം വെട്ടിനീക്കി. ആദ്യം മണ്ണെടുത്തതിനും വിളകൾ വെട്ടിമാറ്റിയതിനുമായി 40,000 രൂപ ചെലവായി. വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം കടംവാങ്ങിയാണ് ഇത് ചെയ്തത്. ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞ് മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിതം മുന്നോട്ടുനീക്കുന്ന കുടുംബം തങ്ങൾക്ക് അനുവദിച്ച വീടുകൾക്കൊപ്പം നിർമിക്കുന്ന വീടിെൻറ താക്കോൽ കൈമാറുന്ന ദിവസം ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.