തൊടുപുഴ: വേനൽച്ചൂട് കനത്തതിനെ തുടർന്ന് ജില്ലയിൽ തീപിടിത്തം വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഫയർഫോഴ്സ്. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും പുൽമേടുകളും വനഭൂമിയുമാണ് കഴിഞ്ഞ മാസങ്ങളിൽ അഗ്നിക്കിരയായത്. ആളുകളുടെ അശ്രദ്ധയാണ് പല സംഭവങ്ങൾക്കും കാരണമെന്നാണ് വനം വകുപ്പിെൻറയും ഫയർ ഫോഴ്സിെൻറയും വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 90 ശതമാനം തീപിടിത്തവും മനുഷ്യനിർമിതമാണെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വനമേഖലകളിൽ ഉണ്ടാകുന്ന മിക്ക തീപിടിത്തവും സ്വാഭാവിക കാട്ടുതീ അല്ലെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധരുടെ ഇടപെടലാണ് പല സംഭവങ്ങൾക്കും പിന്നിലെന്ന് സൂചനയുണ്ട്.
ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. തീപിടിത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ നെേട്ടാട്ടമോടുകയാണ്. പല സ്റ്റേഷനിലും സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരില്ല. വനമേഖല ഏറെയുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പരിമിതിയാണ്. പറമ്പിൽ ചപ്പുചവറുകൾ കത്തിക്കുമ്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞു തീ കൃത്യമായി അണയ്ക്കാത്തതു അപകടങ്ങൾക്ക് ഇടയാക്കുന്നു. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരി തെറിച്ച് തീപടർന്ന് പിടിച്ച സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ച് അപകടം ഒഴിവാക്കുന്നതിനുവേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. അൽപം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.
ജാഗ്രത നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.