വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ യാത്ര ദുരിതം; അപകടം പതിവായിട്ടും കണ്ണടച്ച് അധികൃതർ

ചെറുതോണി: ആലപ്പുഴ-മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലൂടെ കാൽനടപോലും ദുഷ്കരം. കുഴികൾ നിറഞ്ഞ കൊടുംവളവും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിൽ അപകടങ്ങൾ പെരുകുകയാണ്. ദേശീയപാത, സംസ്ഥാനപാത തുടങ്ങിയ വിശേഷണങ്ങൾ ഭരണകർത്താക്കൾ നൽകിയതൊഴിച്ചാൽ പഞ്ചായത്ത് റോഡിെൻറ നിലവാരം പോലും ഇപ്പോഴില്ല. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നിറയെ യാത്രക്കാരുമായെത്തിയ കെ.എസ്.ആർ.ടി.സി ബസ് റോഡിെൻറ ശോച്യാവസ്ഥമൂലം ഒാട്ടം നിലച്ച് പിന്നിലേക്ക് ഉരുണ്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും ൈഡ്രവർമാരും ചേർന്ന് കല്ലുവെച്ച് തടഞ്ഞുനിർത്തിയത് കൊണ്ട് അപകടം ഒഴിവായി. റോഡിെൻറ തകർച്ചമൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. നിരന്തരസമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫലം കാണാതായതോടെ ചേലച്ചുവട്-വണ്ണപ്പുറം റോഡിെൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കഞ്ഞിക്കുഴി, വണ്ണപ്പുറം പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Tags:    
News Summary - http://aw.madhyamam.com/node/518476/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.