ഗാന്ധിനഗർ: അയൽവാസികൾ തമ്മിലെ സംഘട്ടനത്തിൽ പരിക്കേറ്റ എട്ടുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കോട്ടയം എസ്.എച്ച് മൗണ്ട് നട്ടാശേരി മരങ്ങോലിൽ രാമകൃഷ്ണൻ (62), ഭാര്യ പൊന്നമ്മ (57), മക്കളായ മഞ്ചു (35), മജീഷ (32), അഞ്ജു (25), ഇവരുടെ അയൽവാസികളായ മരങ്ങോലിൽ ദാമോദരൻ (65), ഭാര്യ ലീലാമ്മ (60), മകൻ രാജേഷ് (34) എന്നിവരാണ് ചികിത്സതേടിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. രാമകൃഷ്ണെൻറ പുരയിടത്തിന് പിൻഭാഗത്താണ് ദാമോദരനും കുടുംബവും താമസിക്കുന്നത്. പുരയിടത്തിെൻറ അതിരിൽ നിൽക്കുന്ന മരത്തിെൻറ ചുവട്ടിൽ മാലിന്യം കത്തിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും പതിവായിരുന്നു. കഴിഞ്ഞദിവസവും ദാമോദരെൻറ വീട്ടുകാർ മരച്ചുവട്ടിൽ വേസ്റ്റ് കത്തിച്ചത് രാമകൃഷ്ണൻ ചോദ്യംചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. രാജേഷും സുഹൃത്തുക്കളും ചേർന്ന് രാമകൃഷ്ണനെയും ഭാര്യെയയും മർദിച്ചതായി മകൾ മജീഷ ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, തങ്ങളെ രാമകൃഷ്ണൻ മർദിച്ചതായി ദാമോദരനും പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും ഇരുകൂട്ടർക്കുമെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.