ബംഗളൂരു: അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ സ്വന്തമായി സ്ഥലം പോലും സ്വപ്നം കാണാൻ കഴ ിയാത്ത ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് 100 വീടുകൾ നിർമിച്ചുനൽകുന്ന ‘വിഷൻ 2023’ പദ്ധതിയുമായി മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ). സ്ഥലമെടുപ്പ് പൂർത്തിയാക്കിയ കർണാടകയിലെ കുടകിലും ബംഗളൂരുവിലെ നീലസാന്ദ്രയിലും വീടുകളുടെ നിർമാണം ആരംഭിക്കാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കുടകിൽ 35 വീടുകളും നീലസാന്ദ്രയിൽ 30 വീടുകളുമാണ് ‘വിഷൻ 2023’െൻറ ഭാഗമായി നിർമിക്കുന്നത്. കഴിഞ്ഞ വർഷം ആസാദ് നഗറിൽ എട്ട് വീടുകൾ നിർമിച്ച് നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശേഷിക്കുന്ന വീടുകൾ നിർമിക്കുന്നതിന് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാനും സാമ്പത്തിക പ്രയാസം കൊണ്ട് വിദ്യാഭ്യാസം നിലച്ച് പോകുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനായി ക്രസൻറ് സ്കൂൾ കെട്ടിടത്തിന് സമീപം പുതുതായി സ്ഥലം വാങ്ങാനും യോഗം തീരുമാനിച്ചു.
എം.എം.എ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാടക നൽകി വീടുകളിൽ താമസിക്കാൻ പ്രയാസമനുഭവിക്കുന്നവരെയും പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവരേയും ലക്ഷ്യമിട്ടാണ് ഭവനപദ്ധതി നടപ്പാക്കുന്നതെന്നും 2023നുമുമ്പു തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും നിലവിൽ സംഘടന ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഡോ. എൻ.എ മുഹമ്മദ് പറഞ്ഞു. നിർമാണത്തിലിരിക്കുന്ന ക്രസൻറ് സ്കൂൾ സമുച്ചയം ഉടൻ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡൻറുമാരായ ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, വി.സി. കരീം ഹാജി, കെ.എച്ച്. ഫാറൂഖ്, തൻവീർ മുഹമ്മദ്, ആസിഫ് ഇഖ്ബാൽ, സി.എച്ച്. ശഹീർ, സിദ്ദീഖ് തങ്ങൾ, ഹാരിസ് കൊല്ലത്തി, പി.എം. മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും സെക്രട്ടറി പി.എം. ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.