ബംഗളൂരു: മലയാളം മിഷന് കര്‍ണാടക ഘടകത്തിെൻറ ഭാവി പദ്ധതികളെ കുറിച്ച് ചർച്ചചെയ്ത് ജനറൽ കൗൺസിൽ യോഗം. പ്രവർത്തന വിപുലീകരണം ലക്ഷ്യമിട്ട് ഞായറാഴ്ച വൈകീട്ട് കെ.ആ ർ പുരം ഗാര്ഡന് സിറ്റി കോളജില്‍ സംഘടിപ്പിച്ച യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹികരംഗത്തെ പ്രമുഖരും പെങ്കടുത്തു. മലയാളികളെന്ന നിലയിൽ മലയാളം മിഷെൻറ നിലനിൽപ്പിന് ഏതൊക്കെ തരത്തിൽ പിന്തുണയേകണമെന്നതു സംബന്ധിച്ച ക്രിയാത്മക ചർച്ചകൾ യോഗത്തിൽ നടന്നു. യോഗത്തിൽ കര്‍ണാടക ഘടകം പ്രസിഡൻറ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷന് രജിസ്ട്രാര്‍ സേതുമാധവന് ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ. അലക്സാണ്ടര്‍ മുഖ്യപ്രഭാഷണം നടത്തി. മലയാളം മിഷന് കോഓഡിനേറ്റര്‍ ബിലു സി. നാരായണന് മിഷന് പ്രവര്‍ത്തനത്തെ കുറിച്ച് വിവരിച്ചു.
മലയാളം മിഷൻ റിസോഴ്സ് പേഴ്സൺ എം.ടി. ശശി, ലോക കേരളസഭ അംഗങ്ങളായ സി.പി. രാധാകൃഷ്ണന്, എ. ഗോപിനാഥ്, സി. കുഞ്ഞപ്പന്, കെ.എം.സി.സി. ദേശീയ ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ്, ഫാ. ജോര്‍ജ് കണ്ണന്താനം, കെ.എന്‍.ഇ പ്രസിഡൻറ് പദ്മനാഭന്, കെ.കെ.ടി.എഫ് ചെയര്മാന് ആര്.വി. ആചാരി, സൗത്ത് വെസ്റ്റ് കേരളസമാജം സെക്രട്ടറി അഡ്വ. പ്രമോദ്, ബംഗളൂരു കേരളസമാജം കെ.ആര്. പുരം സോണ്‍ ചെയര്മാന് ഹനീഫ്, മല്ലേശ്വരം സോണ്‍ ചെയര്മാന് രാജഗോപാല്‍, എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ ടോമി ആലുങ്കല്‍ നയിച്ചു. ഓഫിസ് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍ യോഗതീരുമാനങ്ങള്‍ അവതരിപ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ജെയ്സണ്‍ ലൂക്കോസ് നന്ദി പറഞ്ഞു. മലയാളം മിഷന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു. ആഗോളാടിസ്ഥാനത്തില്‍ നടത്തിയ ബാലശാസ്ത്ര വിജ്ഞാന പുസ്തക നിര്‍മാണ മത്സരത്തില്‍ മലയാളം മിഷന് കര്‍ണാടക ഘടകത്തിലെ ഒന്നും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവരെയും കത്തെഴുത്ത്, വായനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളില്‍ വിജയിച്ചവരെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.