കർണാടകയിൽ പ്ലാസ്മ തെറപ്പി വിജയം

ബംഗളൂരു: കർണാടകയിൽ കോവിഡ് രോഗിയിൽ നടത്തിയ പ്ലാസ്മ തെറപ്പി ചികിത്സ വിജയംകണ്ടു. ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 65കാരനിൽ പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയത്. േഡാക്ടർമാരെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറപ്പി വിജയംകണ്ടുവെന്ന് അറിയിച്ചത്. 65കാരനായ രോഗിക്ക് ഒാക്സിജൻ നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്. മേയ് 28നാണ് ഇയാളിൽ പ്ലാസ്മ തെറപ്പി ആരംഭിച്ചതെന്നും ഇപ്പോൾ രോഗിയുടെ നില സാധാരണനിലയിലായെന്നും നേതൃത്വം നൽകിയ ഡോക്ടർ രാമലിംഗപ്പ പറഞ്ഞു. ഹുബ്ബള്ളിയിൽ നേരേത്ത രോഗം ഭേദമായ 63കാര‍ൻെറ പ്ലാസ്മയാണ് ചികിത്സക്ക് ഉപയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.