ചെങ്ങന്നൂർ: സിവിൽ പൊലീസ് ഓഫിസറുടെ കൈ തല്ലി ഒടിച്ച പ്രതി കീഴടങ്ങി. മംഗലം ഉമ്മാറത്ത റയിൽ സംഗീതാണ്(27) ചൊവ്വാഴ്ച ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീ ഴടങ്ങിയത്. പ്രതിയെ ജൂൺ നാല് വരെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. മാർച്ച് 13നാണ് സംഗീതിെൻറ നേതൃത്വത്തിലെ മൂന്നംഗ സംഘം മംഗലത്തിൽ െവച്ച് പൊലീസിനെ ആക്രമിച്ചത്. കഞ്ചാവ് കേസിലെ പ്രതികളായ ഇവരെ പിടികൂടാനാണ് ചെങ്ങന്നൂർ പൊലീസ് ഇവിടെയെത്തി വളഞ്ഞത്.
മദ്യപിച്ചു കൊണ്ടിരുന്ന പ്രതികൾ പൊലീസിനെ കണ്ട് ചിതറി ഓടുകയും സംഗീത് കമ്പിവടി വീശി പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. ചെങ്ങന്നൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പാണ്ടനാട് കടമ്പച്ചനക്കാട്ടിൽ സുന്ദർലാലിെൻറ (34) കൈ കമ്പിവടി കൊണ്ട് അടിച്ച് ഒടിച്ച് സംഗീത് രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന തോണ്ടിയ മുറിയിൽ അമൽ (28), ചെറിയനാട് മാമ്പള്ളിപ്പടി കൂട്ടത്തിങ്കൽ അനൂപ് (25) എന്നിവരെ സംഭവസ്ഥലത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്തൽ കൊലപാതകശ്രമം ഉൾപ്പെടെ 10 ഓളം കേസിലെ പ്രതിയാണ് സംഗീത്. സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.