ചെങ്ങന്നൂർ: എൻ.എസ്.എസ് വളൻറിയർമാർ ഗവ. ഐ.ടി.ഐ വളപ്പിൽനിന്ന് ശേഖരിച്ചത് നാല് കി ലോ വരുന്ന ആയിരത്തിലേറെ പ്ലാസ്റ്റിക് പേനകൾ. പരിസ്ഥിതി സംഘടന ‘മണ്ണിര’യുടെ സഹകര ണത്തോടെ ഐ.ടി.ഐയിലെ എൻ.എസ്.എസ് വളൻറിയർമാരാണ് ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ ്റിക് ബാൾ പോയൻറ് പേനകൾ ശേഖരിച്ചത്. 22 ഏക്കർ വിസ്തൃതിയുള്ള ഐ.ടി.ഐയിലെ കുറച്ചു സ്ഥലത്ത് മാത്രമാണ് പേനകൾക്കായി തിരച്ചിൽ നടത്തിയത്. എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിലെ ക്ലാസിന് ശേഷമായിരുന്നു തീരുമാനം.
പ്ലാസ്റ്റിക്, പാള എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കാൻ ശരണ്യ സതീഷ് പരിശീലനം നൽകി. പേനകൾക്കുപുറമെ പ്ലാസ്റ്റിക്കും ശേഖരിച്ചു. ‘മണ്ണിര’ കോഓഡിനേറ്റർമാരായ രഞ്ജു കൃഷ്ണൻ, അനീഷ് വി. കുറുപ്പ്, എസ്. രംഗൻ എന്നിവർ നേതൃത്വം നൽകി. ചുറ്റുമതിലിൽ വരയരങ്ങും നടത്തി. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സാന്ത്വന പരിചരണത്തിലും വളൻറിയർമാർ പങ്കാളികളാകും. സമാപനസമ്മേളനം സംസ്ഥാന ബാലാവകാശ കമീഷൻ അംഗം സി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ മിനി മാത്യു അധ്യക്ഷത വഹിച്ചു. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ നൈപുണ്യ കർമസമിതി അംഗങ്ങളായ ട്രെയിനികളെ വൈസ് പ്രിൻസിപ്പൽ ആർ. ശ്രീകുമാർ ആദരിച്ചു. കൈെയഴുത്ത് മാസിക എൻ.ജി. ശാസ്ത്രി പ്രകാശനം ചെയ്തു. ഗ്രൂപ് ഇൻസ്ട്രക്ടർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ജി. വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. സുബിത്ത്, പ്രോഗ്രാം ഓഫിസർ എം.എൻ. ജഗേഷ്, അസിസ്റ്റൻറ് പ്രോഗ്രാം ഓഫിസർ പി.എസ്. ശ്രീപ്രഭ, ട്രെയിനീസ് കൗൺസിൽ ചെയർമാൻ സുമേഷ്, അഡ്വൈസറി കമ്മിറ്റി അംഗം വി. സുരേഷ്കുമാർ, വളൻറിയർ സെക്രട്ടറി വിഷ്ണു പ്രകാശ്, സി.കെ. ശ്രീജിത്ത്, എസ്. ശ്യാംപ്രകാശ്, എ.എസ്. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.