അരൂർ: അരൂർ െപാലീസിന് ജീപ്പില്ല. ഉള്ളത് ഹൈവേ പൊലീസ് ഉപേക്ഷിച്ച ജീപ്പ്. സ്വന്തം ജീപ്പ് യ ന്ത്രത്തകരാറിലായിട്ട് മൂന്നുമാസം കഴിയുന്നു.
അരൂർ, എഴുപുന്ന പഞ്ചായത്തുകളുടെ ക് രമസമാധാന ചുമതലയുള്ള അരൂർ പൊലീസിനാണ് ഗതികേട്. ചന്തിരൂരിലെ വാടകക്കെട്ടിടത്ത ിലാണ് ഇപ്പോൾ സ്റ്റേഷെൻറ പ്രവർത്തനം. ഇവിടെനിന്ന് എഴുപുന്നയുടെ പടിഞ്ഞാറൻ മേഖലയിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. വാഹനം ഇല്ലാത്തതിെൻറ പേരിൽ പല സ്ഥലങ്ങളിലും കേസന്വേഷണത്തിന് എത്താൻ പൊലീസിന് കഴിയുന്നില്ല.
മോഷണം ആവർത്തിക്കുന്ന അരൂർ ദേശീയപാതയിൽ ദിവസേന പട്രോളിങ് നടത്താനും ജീപ്പ് ഇല്ലാത്തത് തടസ്സമാണ്. മന്ത്രിമാരുടെ പുതിയ കാറിനൊപ്പം ഓടിയെത്താൻ കഴിയാത്ത പഴയ ജീപ്പുകൾ ഉയർന്ന പൊലീസ് മേധാവികൾക്കും തലവേദനയാകുന്നു. ജില്ലകളുടെ അതിർത്തിയായ അരൂരിൽ ദിനേന മന്ത്രിമാർക്ക് എസ്കോർട്ട് നൽകേണ്ട ചുമതല ഉണ്ടാകാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സ്റ്റേഷൻ പരിധിയിൽ ഓടിയെത്താൻ പുതിയ വാഹനം ആവശ്യമായി വരുന്നതിനിടെയാണ് ഉള്ള വാഹനം കേടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.