????????????????? ??????? ?????????? ?????? ???

കാന നിർമാണം നിലച്ചു: ജനം ദുരിതത്തിൽ

അരൂർ: ദേശീയപാതയോരത്തെ കാന നിർമാണം നിലച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. ചെറിയ മഴയി ൽപോലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ചന്തിരൂർ അബാദ് കോൾഡ് സ്റ്റോറേജിന് മുന്നിലാണ് 100 മീറ്ററോളം നീളത്തിൽ കാന നിർമാണം ആരംഭിച്ചത്. 11 കെ.വി ലൈൻ വഹിക്കുന്ന പോസ്റ്റിെൻറ അരികിലെ കാനക്കുഴി അപകടത്തിനിടയാക്കുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാണിച്ചതാണ് ആദ്യ തടസ്സം. പിന്നീട് വടക്കോട്ട് കുഴിച്ചെങ്കിലും പണി മുന്നോട്ടുപോയില്ല. കാന നിർമാണം അശാസ്ത്രീയമാണെന്നും രൂപരേഖ മാറ്റണമെന്നും അഭിപ്രായമുണ്ടായെന്ന പരാതി ദേശീയപാത അധികൃതരെ അറിയിച്ചെന്നും പരിസരവാസികൾ പറഞ്ഞു. കാന നിർമാണ സാമഗ്രികൾ ദേശീയപാതയോരത്ത് കൂട്ടിയിട്ടതും അപകടഭീഷണി ഉയർത്തുന്നു. പ്രദേശെത്ത ഗുരുമന്ദിരത്തിലേക്കും വീടുകളിലേക്കും കടകളിലേക്കുമുള്ള വഴികൾ അടഞ്ഞതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.