സൂര്യാതപം: വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ വിശ്രമം

ആലപ്പുഴ: ജില്ലയിൽ പകൽ താപനില ഉയർന്നിരിക്കുന്നതിനാൽ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചതായി ജില്ല ലേബർ ഓഫിസർ. ഏപ്രിൽ 30 വരെയാണ് സമയക്രമീകരണം. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചക്കുശേഷവും ജോലി ചെയ്യുന്നവരുടെ ഷിഫ്റ്റ് ഇതനുസരിച്ച് ക്രമപ്പെടുത്തണം. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിൽ ജോലി ചെയ്യുന്നവരെ ഈ ഉത്തരവിെൻറ പരിധിയിൽനിന്ന് ഒഴിവാക്കി. ഈ നിർദേശം എല്ലാ തൊഴിലുടമകളും കരാറുകാരും പാലിക്കണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.