അരൂർ: അരൂരിൽ ആറുപേരെ തെരുവുനായ് കടിച്ചു. ഗുരുതര പരിക്കേറ്റ എഴുപുന്ന തെക്ക് മനശേരിൽ അക്ഷയ (20), പനച്ചിത്തറ അനന്തു (15) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രഥമ ശശ്രൂഷ നൽകി വിട്ടയച്ചു. അമ്മയോടൊപ്പം റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു അക്ഷയക്ക് കടിയേറ്റത്. ഇതിനുശേഷമാണ് അനന്തുവിനെ കടിച്ചത്. തെരുവുനായ് ഓടിവരുന്നതുകണ്ട് അനന്തു പ്രാണരക്ഷാർഥം തൊട്ടടുത്ത കുളത്തിലേക്ക് ചാടി. നായ് പിന്നാലെ കുളത്തിൽ ചാടിയാണ് അനന്തുവിനെ കടിച്ചത്. കൈക്കും തുടയിലുമാണ് കടിയേറ്റത്. കൈയുടെ കുറച്ചുമാംസഭാഗം നായ് കടിച്ചെടുത്തു. ഒടുവിൽ നാട്ടുകാർ സംഘം ചേർന്ന് നായെ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.