വീടുകയറി ആക്രമണം; അമ്മക്കും മക്കള്‍ക്കും മര്‍ദനമേറ്റു

മാന്നാര്‍: ചെന്നിത്തലയില്‍ സദാചാര പൊലീസ് ചമഞ്ഞ് വീടിനുനേരെ ആക്രമണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ത്തികപ്പള്ളി സ്വദേശികളായ വെട്ടുവേനി ചന്ദ്രവിലാസം വീട്ടില്‍ ശാരദ (60), മക്കളായ ശ്രീകാന്ത് (27), ശരണ്യ (23) എന്നിവരെയാണ് പത്തോളം വരുന്ന സംഘം വീട്ടില്‍കയറി ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ ശാരദയും മകന്‍ ശ്രീകാന്തും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഷോര്‍ട്ട്ഫിലിം അസോസിയറ്റ് കാമറാമാനായ ശ്രീകാന്ത് വലിയപെരുമ്പുഴ പാലത്തിന് പടിഞ്ഞാറ് കാങ്കേരി ദ്വീപിനുസമീപം വാടകക്ക് വീടെടുത്ത് അമ്മയും അനുജത്തിയുമായി താമസം തുടങ്ങിയിട്ട് നാലുമാസമായി. രാത്രിയില്‍ പത്തോളംവരുന്ന സംഘം വീട്ടിലത്തെി അസഭ്യംപറയുകയും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചവിട്ടുകയും തൊഴിക്കുകയും ചെയ്തായി പറയുന്നു. വീടിന്‍െറ കതകുകളും ജനലുകളും ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും തകര്‍ത്തു. കാറിന്‍െറ ടയര്‍ കുത്തിക്കീറി. സംഭവം അറിഞ്ഞത്തെിയ മാന്നാര്‍ പൊലീസിന് നേരെയും അസഭ്യവര്‍ഷം നടത്തി ആക്രമിക്കാന്‍ തയാറായി. സംഭവത്തിനുപിന്നില്‍ കഞ്ചാവ് മാഫിയകളാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മാന്നാര്‍ എസ്.ഐ സി. ശ്രീജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.