മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച എം. മുകുന്ദനുമായുള്ള മുഖാമുഖം സജീവ സാഹിത്യ ചർച്ചാവേദിയായി. കഥകളെ കുറിച്ചും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും മുകുന്ദൻ മനസുതുറന്നു. ആരാലും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ മനുഷ്യരുടെ ജീവിതം, അവർ ഉയർത്തുന്ന പ്രതിരോധം എന്നിവയാണ് ചർച്ച ചെയ്യപ്പെേടണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ എഴുത്തിൽനിന്നും വലിയ ചലനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാർക്കുനേരെയുള്ള വധഭീഷണികൾ എഴുത്തിനെ ഇല്ലാതാക്കുമോ എന്ന ചോദ്യത്തിന്, എഴുത്തുകാർക്ക് നേരെ എക്കാലവും ഭീഷണികൾ നിലനിന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. അടിച്ചമർത്താൻ ശ്രമിക്കുേമ്പാൾ ഉയിർത്തെഴുന്നേറ്റ ചരിത്രമാണ് സാഹിത്യലോകത്തിനുള്ളത്.
സ്വന്തം രചനകളെ കുറിച്ച് സംസാരിക്കവെ, റിയലിസ്റ്റിക്കായ, നേർരേഖയിൽ കഥ പറഞ്ഞു കൊണ്ടിരുന്ന പതിവ് ശൈലികളെ തകർത്ത ആഖ്യാന രീതിയായിരുന്നു ‘ആദ്യത്യനും രാധയും മറ്റു ചിലരും’ എന്ന കൃതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇൗ നോവൽ കൂടുതലും വായിച്ചത് പെൺകുട്ടികളാണ്. ഏറ്റവും വിമർശിക്കപ്പെട്ട കൃതി ‘കേശവെൻറ വിലാപങ്ങൾ’ ആണ്. ഇ.എം.എസിെൻറ ആരാധകനായ കേശവെൻറ കഥയായിരുന്നു ഇൗ നോവൽ. എ.കെ. ആൻറണിയാണ് വിമർശത്തിന് തുടക്കം കുറിച്ചത്. പിന്നീട് പലരും അതേറ്റെടുത്തു. ‘താങ്കൾ മലയാളിയാണോ’ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ഇൗ ചോദ്യം മയ്യഴിയിൽവെച്ച് ഒരാൾ ചോദിച്ചതാണെന്ന് മുകുന്ദൻ പറഞ്ഞു.മലയാളി എപ്പോഴും മറ്റുള്ളവരുടെ കുറവുകളാണ് അന്വേഷിക്കുക. നല്ലതിനെ കാണുന്നതിനേക്കാൾ പ്രശ്നങ്ങൾ കാണാനാണ് തിടുക്കം കുട്ടുന്നത്.നോവലിെൻറ ആഖ്യാനശൈലി അതിെൻറ പ്രമേയത്തെഅടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടേണ്ടത്. ശൂന്യതയിൽനിന്ന് സാഹിത്യം ഉണ്ടാകില്ല. നല്ല കൃതി ഉണ്ടാകുന്നത് കഥാപാത്രങ്ങളുടെയും ആശയങ്ങളുടെയും ഉൾവിളി എഴുത്തുകാരന് താങ്ങാൻ കഴിയാതെ വരുേമ്പാഴാണ്. അങ്ങിനെയുള്ള എഴുത്ത് വായനക്കാരിൽ ചലനങ്ങൾ സൃഷ്ടിക്കും. പുതിയകാലത്തെ കഥാകൃത്തുകളെ കുറിച്ച് പ്രതീക്ഷയുണ്ടെന്നും മുകുന്ദൻ പറഞ്ഞു.
കൃതികൾ ഒന്നുംതന്നെ പൂർണമല്ല. എഴുതിയത് കുറേ കാലം കഴിഞ്ഞ് വായിക്കുന്ന അവസരത്തിൽ മാറ്റം ആവശ്യമാണെന്ന് തോന്നും. അതുകൊണ്ട് പൊളിച്ചെഴുതാൻ തുടങ്ങിയാൽ അതിനേ നേരമുണ്ടാവുകയുള്ളൂ എന്നും മുകുന്ദൻ പറഞ്ഞു. നിരവധി പേർ ചർച്ചയിൽ പെങ്കടുത്തു. കേരളത്തിൽ വർധിച്ചുവരുന്ന ലൈംഗിക പീഢനം, ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണി, മലയാളിയുടെ മദ്യപാന ശീലം തുടങ്ങിയ വിഷയങ്ങൾ പെങ്കടുത്തവർ ഉന്നയിച്ചു.
സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ്, കൺവീനർ വിജു കൃഷ്ണൻ, അനിൽ വേേങ്കാട് എന്നിവർ സംബന്ധിച്ചു. അജിത്, ജയചന്ദ്രൻ, സുധീഷ് രാഘവൻ, സ്വപ്ന വിനോദ്, രാജു ഇരിങ്ങൽ, ആദർശ് മാധവൻകുട്ടി, രഞ്ജൻ ജോസഫ്, മായ കിരൺ, ജോസ് ആൻറണി, ജോയ് തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.