പടക്കം പൊട്ടിച്ചും ചെണ്ട, പാട്ട എന്നിവ കൊട്ടിയും തീകൂട്ടിയും വന്യമൃഗങ്ങളെ തുരത്തുന്ന കാലം പഴങ്കഥയാകുന്നു. ജനവാസ മേഖലകളില്‍ ജനത്തിനും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ തുരത്താന്‍ ആധുനിക ഉപകരണവുമായി ശ്രദ്ധേയനാവുകയാണ് കോന്നി മുരിങ്ങമംഗലം അങ്ങാടിയില്‍ വീട്ടില്‍ ആര്‍. രഞ്ജിത്ത്. നാട്ടറിവുകളെയും പരമ്പരാഗത രീതികളെയും ആധുനിക ഇലക്ട്രോണിക്സ് സാങ്കേതികതയുമായി കൂട്ടിച്ചേര്‍ത്താണ് നാച്വറല്‍ വൈല്‍ഡ് അനിമല്‍ സെന്‍സിങ് ആന്‍ഡ് ഫെന്‍സിങ് സിസ്റ്റം (കാറ്റെക്) എന്ന ഉപകരണം രഞ്ജിത്ത് വികസിപ്പിച്ചെടുത്തത്. ഇതിന്‍െറ പേറ്റന്‍റിനായി അപേക്ഷിച്ചിരിക്കുകയാണ് രഞ്ജിത്ത്.
10 മുതല്‍ 400 മീറ്റര്‍ വരെ ദൂരത്തില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രത്യേകം രൂപകല്‍പന ചെയ്ത സെന്‍സര്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയുന്ന ഉപകരണമാണിത്. ഇതിന്‍െറ ഹോണിലൂടെ മൃഗങ്ങളെ ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കാനാകും. ആനയെ പേടിപ്പിച്ച് ഓടിക്കാന്‍ കടുവയുടെയും തേനീച്ചയുടെയും ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതും വന്യമൃഗങ്ങള്‍ക്ക് അരോചകം ഉണ്ടാക്കുന്നതുമായ ഇന്‍ഫ്രാസോണിക്, അള്‍ട്രാസോണിക് തരംഗങ്ങളും ഈ ഉപകരണം പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.