മേയ് 28ന് രാവിലെ പതിവുേപാലെ ട്രെയിനിൽ കയറിയ ദീപകിനോടു ഒരു സ്ത്രീ വെള്ളം കൊണ്ടുതരാമോ എന്ന് ചോദിച്ചപ്പോൾ അതെടുക്കാൻ അടുത്ത സ്റ്റേഷനിലിറങ്ങി. വെള്ളവുമായി തിരിച്ചെത്തുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. രണ്ട് കൈയിലും കുപ്പികളുമായി ചാടിക്കയറിയപ്പോൾ സ്റ്റെപ്പിൽ നിന്ന് തെന്നി പ്ലാറ്റ്ഫോമിൽ വീണു. പക്ഷേ, ദീപകിന്റെ ബാഗ് ഒരു ബോഗിയിൽ കുടുങ്ങി. ട്രെയിൻ ദീപകിനെയും വലിച്ച് പ്ലാറ്റ്േഫാമിലൂടെ നീങ്ങി. ദീപക് പ്ലാറ്റ്േഫാമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി. ചോരയിൽ മുങ്ങിയ ദീപകിെന സുഹൃത്ത് പുറത്തേക്ക് വലിച്ചു കിടത്തി.
പിന്നീട് കണ്ണ് തുറക്കുമ്പോഴേക്കും ദീപകിന് ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. യൗവനത്തിന്റെ എല്ലാ രസങ്ങളും ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും വന്നുപെട്ട ഇൗ ആപത്ത് ദീപകിന്റെ മനം മടുപ്പിച്ചു. ക്രച്ചസുവെച്ച് നടന്നു പോവുന്നതിൽ അപമാനമായിരുന്നു. കൃത്രിമക്കാലുകൾ പരീക്ഷിച്ചെങ്കിലും ഏറെനാൾ അതും ഉപയോഗിക്കാൻ കഴിഞ്ഞില്ല. പഠനം നിർത്തി ഒരു മുറിക്കുളിൽ ഒതുങ്ങിക്കൂടി. മരണത്തെക്കുറിച്ച് വരെ ചിന്തിച്ച ദിനങ്ങളിലൊന്നിൽ ഇൻസ്റ്റഗ്രാമിൽ ഒരു ആംപ്യൂട്ടി (കൈയോ കാലോ മുറിച്ചു മാറ്റപ്പെട്ടവരോ നഷ്ടപ്പെട്ടവരോ) മോഡലിന്റെ ഫോേട്ടാ കണ്ട നിമിഷം ദീപക് പ്രതീക്ഷകൾ ഉദിച്ചു വരുന്നത് കണ്ടു.
പിന്നീട് ജീവിതത്തിൽ വിജയിച്ച പല ആംപ്യൂട്ടീകളെയും കണ്ടെത്തി. അവിടെെവച്ച് ദീപക് തീരുമാനിച്ചു അന്നത്തെ യാത്ര ജീവിതത്തിന്റെ ഡെഡ് എൻഡിലേക്കുള്ളതായിരുന്നില്ല. പഠനം പുനരാരംഭിച്ചു. ബി.ടെക് നേടി ക്രിക്കറ്റും ബാസ്കറ്റ്ബാളും പരിശീലിച്ചു. ബൈക്ക് ഒാടിക്കാൻ പഠിച്ചു. മോഡലിങ്ങും ചെയ്യുന്നുണ്ട്. ക്രച്ചസ് ചേർത്തുപിടിച്ച് ഉൗർജസ്വലനായി നടന്നു വരുന്ന ആ ചെറുപ്പക്കാരന്റെ മുഖത്തെ ചിരി നമ്മളോട് പറയും എന്റെ ക്രച്ചസ് എനിക്കൊരു അപമാനമല്ല, എന്റെ അതിജീവനത്തിന്റെ ചിഹ്നമാണെന്ന്. ഇനി ജീവിതത്തിന്റെ ഒരു പരീക്ഷണത്തിലും തളരില്ല എന്ന് ദീപകിന് ഉറപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.