ജയ്പൂരിൽ നടന്ന മിസ് യൂനിവേഴ്സ് ഇന്ത്യ മത്സരത്തിൽ വിജയിച്ച മലയാളി കെസിയ ലിസ് മെജോ
ആലപ്പുഴ: മിസ് യൂനിവേഴ്സ് ഇന്ത്യ കിരീടം ചൂടിയ അഴകിന്‍റെ രാജകുമാരി കെസിയ ലിസ് മെജോ ഇനി മാറ്റുരുക്കുന്നത് ലോകവേദിയിൽ. നവംബറിൽ പ്യൂർട്ടോ റിക്കോവിൽ നടക്കുന്ന 75ാമത് മിസ് യൂനിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്‌പുരിലെ മത്സരത്തിൽ 53 പേരെ പിന്തള്ളിയാണ് 19കാരിയായ മലയാളി പെൺകുട്ടിയുടെ നേട്ടം.
മാസങ്ങൾ നീണ്ട ഒഡിഷനുകൾക്കും പരിശീലനത്തിനും ഗ്രൂമിങ് സെഷനുകൾക്കും ശേഷമാണ് കെസിയ ഉൾപ്പെടെ 52 മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിലെത്തിയത്. നിയമവിദ്യാർഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പായിരുന്നു. 2024ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ, ഈവർഷം ആദ്യം മിസ് യൂനിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കി.
ഹരിപ്പാട് കരീപ്പുഴ കിണറ്റുകര വീട്ടിൽ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ്. പഠിച്ചതും വളർന്നതും അബൂദബിയിൽ. നിലവിൽ ബംഗളൂരു മണിപ്പാൽ സർവകലാശാലയിൽ രണ്ടാംവർഷ നിയമ വിദ്യാർഥിനിയാണ്. സഹോദരി കാരൻ സൈറ മെജോയും സൗന്ദര്യ മത്സര രംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.