കടുത്തുരുത്തി: പൊലീസ് ജീപ്പിൽനിന്ന് കടന്നുകളഞ്ഞ മോഷണക്കേസ് പ്രതിക്കായി തിരച്ചിൽ തുടരുന്നു. പിറവം ചെറുവേലിക്കുടിയിൽ ജിതേഷാണ് (ജിത്തു -21) കടന്നുകളഞ്ഞത്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്, കുറവിലങ്ങാട് പൊലീസ്, പ്രത്യേക സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബൈക്ക് മോഷണക്കേസിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ജിതേഷ് വെള്ളിയാഴ്ച രാത്രി 8.45ന് കുറവിലങ്ങാട് സ്റ്റേഷൻ അതിർത്തിയിൽ കളത്തൂർ തുമാത്തുപാറക്കു സമീപത്തുവെച്ചാണ് പൊലീസിനെ വെട്ടിച്ചു കടന്നത്.
തൂമാത്തുപാറ ഭാഗത്തു വാഹനത്തിൽനിന്ന് കടന്നുകളഞ്ഞ ശേഷം എം.സി റോഡിലെത്തി പോയതാകാമെന്നു പൊലീസ് കരുതുന്നു. കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞ സംഭവത്തിൽ ജിതേഷിനെതിരെ കുറവിലങ്ങാട് പൊലീസും കേസ് എടുത്തിട്ടുണ്ട്.
ബൈക്ക് മോഷണക്കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്ന കളത്തൂർ സ്വദേശി നൈജിലിനെ അന്വേഷിച്ചെത്തിയ ഹിൽപാലസ് പൊലീസ് ഇയാളുടെ വീടിനു സമീപം വാഹനം നിർത്തിയ ശേഷം പുറത്തിറങ്ങിയ സമയത്താണ് ജിതേഷ് വാഹനത്തിൽനിന്ന് ചാടി ഇരുട്ടിൽ ഓടിമറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.