സ്റ്റേഷനറി വകുപ്പ് ഇനി സ്റ്റേറ്റ് പര്‍ച്ചേസ് ആന്‍ഡ് സര്‍വിസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പിന്റെ പേര് മാറ്റി. ഇനി സ്റ്റേറ്റ് പര്‍ച്ചേസ് ആന്‍ഡ് സര്‍വിസ് വകുപ്പ് എന്ന പേരിലാകും അറിയപ്പെടുക. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനറി വകുപ്പിന്റെ പേര് മാറ്റിയത്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നത് സ്റ്റേഷനറി വകുപ്പിന്റെ ചുമതലയാണ്. വാങ്ങലിലും വിതരണത്തിലും വന്ന വ്യാപ്തിയും വകുപ്പിന്റെ പ്രസക്തിയും കണക്കിലെടുത്താണ് പേര് മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Tags:    
News Summary - Stationery Department now State Purchase and Service Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.