പാലക്കാട്: ഖരമാലിന്യത്തിൽനിന്ന് ഉൗർജോൽപാദനം ലക്ഷ്യമിട്ട് പാലക്കാട് അടക്കം ഏഴ് ജില്ലകളിൽ കേന്ദ്രീകൃത പ്ലാൻറുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അനുമതി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവയാണ് പാലക്കാടിന് പുറമെയുള്ള ജില്ലകൾ. തദ്ദേശസ്ഥാപനങ്ങൾ അടക്കമുള്ളവയുമായി ചേർന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നോഡൽ ഏജൻസിയായി കെ.എസ്.െഎ.ഡി.സിയെ നിശ്ചയിച്ച് ഡിസംബർ 17ന് സർക്കാർ ഉത്തരവിറക്കി. എം.എസ് ഒാർഗാനിക് റീസൈക്ലിങ് സിസ്റ്റംസ് എന്ന കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട്ടും കണ്ണൂരിലും സ്ഥാപിക്കുന്ന പ്ലാൻറുകളുടെ നിർമാണ കരാർ നൽകിയിരിക്കുന്നത്.
120 കോടി മുതൽ 150 കോടി വരെയാണ് ഇരുപദ്ധതികൾക്കും ചെലവ് കണക്കാക്കുന്നത്. കഞ്ചിക്കോട് പ്ലാൻറ് നിർമാണത്തിനായുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉടൻ കമ്പനിക്ക് കൈമാറാനാവുമെന്ന് കിൻഫ്ര അധികൃതർ പറഞ്ഞു. പ്ലാൻറുകളുടെ രൂപരേഖ, നിർമാണം, സാമ്പത്തിക സഹായം, പ്രവർത്തനം, കൈമാറ്റം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാവും നടപ്പാക്കുക. കഞ്ചിക്കോട്ടും െകാല്ലത്തും നിർമിക്കുന്ന പ്ലാൻറുകൾ സംബന്ധിച്ച കരാർ വിശദാംശങ്ങൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഉപദേശക സമിതി യോഗത്തിൽ അംഗീകരിച്ചതായി തദ്ദേശഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
സാമ്പത്തിക, സാേങ്കതിക രംഗങ്ങളിൽ അടിയന്തരമായി ധാരണയിലെത്തി 18 മാസത്തിനകം പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. കഞ്ചിക്കോട്ട് സ്ഥാപിക്കുന്ന പ്ലാൻറിൽ പാലക്കാട് ജില്ലയിൽനിന്ന് ദിവസേന 200 ടണ്ണോളം മാലിന്യം സംസ്കരിക്കാനാകുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ൈജവവളവും ബയോഗ്യാസും ഉൽപാദിപ്പിക്കാനും കത്തുന്ന അജൈവ ഘടകങ്ങൾ വേർതിരിച്ച് സിമൻറ് കമ്പനികളിലും സമാന വ്യവസായങ്ങളിലും ഉപയോഗിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പാലക്കാട് നഗരസഭ, ചിറ്റൂർ-തത്തമംഗലം, ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർക്കാട്, പട്ടാമ്പി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നാണ് പ്ലാൻറിലേക്ക് മാലിന്യശേഖരണം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.