തിരുവനന്തപുരം: ഹൈകോടതി ഉത്തരവിന് പിന്നാലെ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശികയിനത്തിൽ 77.6 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തും തുക റിലീസ് ചെയ്തും സർക്കാർ ഉത്തരവ്. മൂന്നുമാസത്തെ തുക കുടിശ്ശികയായതിനെതിരെ കെ.പി.എസ്.ടി.എ ഹൈകോടതിയെ സമീപിച്ചിരുന്നു. തുക അനുവദിക്കാൻ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ആ ഉത്തരവ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുക ട്രാൻസ്ഫർ ചെയ്തും റിലീസ് ചെയ്തും ഉത്തരവിറക്കിയത്.
സർക്കാർ പണം അനുവദിക്കാത്തതിനാൽ പ്രധാന അധ്യാപകർ കടക്കെണിയിലാണെന്നും പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് തീരുമാനം.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും അധിക വിഹിതവും അനുവദിച്ചാണ് ഉത്തരവ്. ഒക്ടോബർ, നവംബർ മാസങ്ങളിലെ കേന്ദ്രവിഹിതമായ 37.96 കോടി രൂപയും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35.04 രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാനം അധിക സഹായമായി അനുവദിച്ച 4.58 കോടി ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗ്ൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.