തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തരെന്ന വ്യാജേന സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള തീവ്രാദികളും ദേശവിരുദ്ധശക്തികളും എത്തിയേക്കാമെന്ന് സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട്. ഇതിെൻറ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കാൻ ഡി.ജി.പിയുടെ നിർദേശം. ഇരുമുടിക്കെട്ടിലൊളിപ്പിച്ച് സ്ഫോടകവസ്തുക്കളും ആയുധങ്ങളും ശബരിമലയിൽ എത്തിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തീരദേശം വഴിയാണ് ഇവ കൊണ്ടുവരുന്നത്. അതിനാൽ ഇൗ പ്രദേശങ്ങളിൽ പരിശോധന കർക്കശമാക്കാനും നിർദേശിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ വേഷത്തില്‍ സാമൂഹികവിരുദ്ധർ, മതമൗലികവാദികൾ, മാവോവാദികൾ ഉൾപ്പെടെയുള്ളവർ എത്താൻ സാധ്യതയുണ്ട്. സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് കർശനമായി പരിശോധിക്കണം. സംശയം തോന്നുന്നവരെയും പരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ട്രാക്ടറുകള്‍ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ നിരീക്ഷിക്കണമെന്ന് കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാക്കി പാൻറ്സ് ധരിച്ചുവരുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കണം. വിദേശികളുടെ പ്രത്യേക പട്ടിക തയാറാക്കണം. ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കുടിവെള്ള ടാങ്കുകള്‍, ഇലക്ട്രിക് കണക്ഷനുകള്‍, ശ്രീകോവില്‍, മാളികപ്പുറം ക്ഷേത്രം ഗണപതി കോവില്‍ പാര്‍ക്കിങ് എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധ വേണമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
വ്യോമനിരീക്ഷണം നടത്തും
തിരുവനന്തപുരം: തീർഥാടനകാലത്തോടനുബന്ധിച്ച് ശബരിമലയിൽ തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൈന്യത്തിെൻറ സഹായേത്താടെ വ്യോമനിരീക്ഷണം നടത്തും. വ്യോമ, നാവികസേനയുടെ ഹെലിേകാപ്ടറുകളുടെ സഹായത്തോടെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ഡി.ജി.പിയുടെ നിർദേശം.
മണ്ഡല-മകരവിളക്ക് സീസണായി ശബരിമല നടതുറക്കുന്ന ഇൗമാസം 16, ബാബരി മസ്ജിദ് തകർത്തതിെൻറ വാർഷികം നടക്കുന്ന ഡിസംബർ അഞ്ച്, ആറ്, ക്ഷേത്രനട അടയ്ക്കുന്ന ഡിസംബർ 27 എന്നീ തീയതികളിലാകും വ്യോമനിരീക്ഷണം. ഹെലികോപ്ടർ ഇറക്കാൻ നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.