കൊച്ചി: പൊലീസും ട്രാൻസ്പോർട്ട് അധികൃതരും സ്വകാര്യബസുകളിൽ വാതിൽ ഉറപ്പാക്കണമെന്ന് ഹൈകോടതി. ടൗൺ, സിറ്റി സർവിസുകൾക്ക് ഉൾപ്പെടെ ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ബസുകൾക്ക് വാതിൽ നിർബന്ധമാക്കുന്ന കേരള മോട്ടോർ വാഹനചട്ടത്തിലെ ഭേദഗതി ചോദ്യംചെയ്യുന്ന ഹരജികൾ തള്ളിയാണ് സിംഗിൾ ബെഞ്ച് വിധി. 2016ലെ ചട്ടഭേദഗതി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും കാണിച്ച് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഒരുകൂട്ടം ഹരജികളാണ് പരിഗണിച്ചത്.
വാതിൽ നിർബന്ധമാക്കിയത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ്. ഇത് പാലിച്ചാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാം. പൊതുജന താൽപര്യം മുൻനിർത്തിയുള്ള ഇൗ വ്യവസ്ഥ മോട്ടോർ വാഹന നിയമത്തിെൻറയും ചട്ടത്തിെൻറയും ലക്ഷ്യവുമായി ഒത്തുപോകുന്നതാണെന്ന് കോടതി വിലയിരുത്തി. പെർമിറ്റുള്ള ബസുകൾക്ക് എറണാകുളം ആർ.ടി.ഒ വാതിൽ നിർബന്ധമാക്കിയിരുന്നു. ഇതിലെ തുടർ നടപടികളും ഹൈകോടതി ശരിെവച്ചു.
വാതിൽ അഴിച്ചുെവച്ചും ബോഡിയിൽ ചേർത്ത് കെട്ടിവെച്ചും സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് ഉടമക്കും ജീവനക്കാർക്കുമെതിരെ ഉചിതനടപടി വേണം. ബസ് ഒാടുന്നതിനിടെ വാതിൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന ജീവനക്കാർക്കെതിരെ നടപടി വേണമെന്നും വിധിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.