തിരുവനന്തപുരം: കൂടുതൽ പേർക്ക് കോവിഡ്19 റിേപ്പാർട്ട് െചയ്യുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് ജനം സഹകരിച്ചുതുടങ്ങി. അനിവാര്യമായ കാര ്യങ്ങൾക്കല്ലാതെ ആളുകൾ പൊതുെവ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും കുറഞ്ഞിട്ടുണ ്ട്. പൊതുയോഗങ്ങളടക്കമുള്ള കൂടിച്ചേരലുകൾ കുറഞ്ഞു. നേരത്തേ നിശ്ചയിച്ചിരുന്ന വിവ ാഹങ്ങളടക്കം നീട്ടി വെക്കുന്നതിേലേക്കാ, അല്ലെങ്കിൽ ചടങ്ങുകൾ മാത്രമായി നടത്തുന്നതിലേക്കോ സാഹചര്യം മാറി. സർക്കാർ നിർദേശങ്ങൾക്ക് ജനം പൂർണ പിന്തുണയേകുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
സ്കൂളുകളൊഴികെ പ്രവൃത്തി ദിവസമായിട്ടും ദേശീയപാതയിലും എം.സി റോഡിലും കെ.എസ്.ആർ.ടി.സി ബസുകൾ മിക്കതും പതിവ് തിരക്കില്ലാതെയാണ് ഒാടിയത്. കെ.എസ്.ആർ.ടി.സിയിൽ മുൻകൂട്ടി റിസർവ് ചെയ്തവരിൽ നല്ലൊരു ശതമാനവും യാത്ര റദ്ദാക്കി. യാത്രക്കാർ തീരെ കുറഞ്ഞാൽ ആവശ്യാനുസരണം പുനഃക്രമീകരിക്കാനും കെ.എസ്.ആർ.ടി.സി നിർദേശം നൽകിയിട്ടുണ്ട്.
ട്രെയിനുകളിലും സീറ്റ് കാൻസലേഷനുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലേത് മാത്രമല്ല, ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള റിസർേവഷനുകളും റദ്ദാക്കുകയാണ്. ജനറൽ കമ്പാർട്ട്മെൻറുകളിലും ആളൊഴിഞ്ഞു. പൊതു ഗതാഗത സംവിധാനത്തെ പരമാവധി ഒഴിവാക്കി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവണതയും വർധിച്ചു. വ്യാപാരകേന്ദ്രങ്ങളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. ആശുപത്രികളോടുള്ള മേനാഭാവത്തിലും പൊതുവിൽ മാറ്റം വന്നിട്ടുണ്ട്.
തലസ്ഥാനത്തെ സെക്രേട്ടറിയറ്റിനു മുന്നിലെ സമരാരവങ്ങളും തൽക്കാലത്തേക്ക് ഒഴിഞ്ഞു. സർക്കാർ ക്രമീകരണങ്ങളോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് സെക്രേട്ടറിയറ്റിനു മുന്നിൽ ഒരുമാസമായി തുടരുന്ന ശാഹീൻ ബാഗ് സമരപ്പന്തലും തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.
പ്രകടനങ്ങളും പ്രതിഷേധങ്ങളും കുറഞ്ഞു. ഫെബ്രുവരി അവസാനത്തിൽ ശരാശരി 120-130 േപരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുണ്ടായിരുന്നത്. എന്നാൽ, 10 ദിവസത്തിനിടെ ഇത് 1500 ആയി കുതിച്ചുയർന്നതും ലക്ഷണങ്ങളുമായി ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം കൂടിയതുമെല്ലാം പൊതു ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവുെമാടുവിൽ സമ്പർക്ക ശൃംഖലയിലുള്ളവരെ കണ്ടെത്തുന്നതിന് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സ്ഥല സന്ദർശന വിവരങ്ങൾ പുറത്തുവിട്ടതും ഗുണകരമായി. പൊതുജനങ്ങൾ ഏറെയും ഇടപഴകാറുള്ള സ്ഥലങ്ങളാണ് പട്ടികയിലുള്ളതെന്നതിനാൽ വിശേഷിച്ചും. പത്തനംതിട്ടയിൽ മാത്രമല്ല, പൊതുവിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.