തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം കണക്കിലെടുത്ത് മൂന്ന് മാസത്തേക്കുള്ള നിത്യോപേയാഗ സാധനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സംഭരിക്കാൻ തീരുമാനം. അരി, തോതമ്പ്, പഞ്ചസാര, ഉള്ളി, മുളക്, ഉപ്പ്, ബിസ്ക്കറ്റ്, ഒാട്സ് തുടങ്ങി അവശ്യസാധനങ്ങളാണ് ശേഖരിക്കുന്നത്. ഇതിെൻറ ഭാഗമായി ഭക്ഷ്യ-ഗതാഗത മേധാവിമാരുടെ യോഗം ചേർന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, എന്നിവിടങ്ങളിെല ദേശീയ മൊത്തക്കച്ചവടക്കാരെ ബന്ധപ്പെടുകയും ഇവരിൽനിന്ന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. നാഫെഡും ഇക്കാര്യത്തിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗസ്റ്ററും വിഷുവുമെല്ലാം അടുത്ത സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെ കൂടുതൽ ആവശ്യകത ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഭക്ഷ്യശേഖരണം വിപുലപ്പെടുത്തുന്നത്. ഭക്ഷ്യസംസ്കാരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സഞ്ചാര നിയന്ത്രണത്തിൽ ഇളവു നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാക്കാൻ പ്രത്യേക ഇടപെടലുണ്ടാകും. ഇതോടൊപ്പം ചക്ക, മാങ്ങ, തേങ്ങ, പഴം, മുട്ട, പാൽ എന്നിങ്ങനെയുള്ള പ്രാേദശിക വിഭവങ്ങൾ സമാഹരിക്കാനും പദ്ധതിയുണ്ടായി. ഇതിനായി വളൻറിയർമാരെ നിയോഗിക്കും.
ഇതോടൊപ്പം ഗുണനിലവാരം ഉറപ്പാക്കി ഒാൺലൈൻ വിപണന ശൃംഖല ശക്തിപ്പെടുത്തും. ആളുകൾ കടകളിൽ വരാതെ സാധനം എത്തിച്ച് നൽകുന്നതിനാണ് ആലോചിക്കുന്നത്. ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും ഫോൺ നമ്പറും നൽകുകയും സാധനമെടുത്ത് വെച്ച ശേഷം ഫോണിൽ വിവരമറിയിക്കുേമ്പാൾ വന്നെടുക്കുകയും ചെയ്യുന്ന സെക്രേട്ടറിയറ്റ് സൊസൈറ്റിയുടെ രീതി മറ്റുള്ളവർക്കും സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരുെന്നത്തിക്കും
അവശ്യമരുന്നുകൾ കൊറിയർ വഴിയാണ് എത്തിക്കുന്നത്. എന്നാൽ, നിയന്ത്രണങ്ങളുടെ ഭാഗമായി കൊറിയർ സർവിസുകളെല്ലാം ഏറെക്കുറെ നിലച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിയെടുത്ത് കൊറിയർ സ്ഥാപനങ്ങളുമായി ബന്ധപ്പെടും. ഇതിനായി സെക്രട്ടറിയേറ്റിലെ വാർ റൂമിനെ ചുമതലപ്പെടുത്തി.
അന്നെമത്തിക്കും
തെരുവിൽ കഴിയുന്നവർക്കും നിരാലംബർക്കും ഭക്ഷണമെത്തിക്കാൻ ആറ് കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലുമായി 1509 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ 125 എണ്ണം നഗരകേന്ദ്രങ്ങളിലാണ്. 831 പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 934 കമ്മ്യൂണിറ്റി കിച്ചണുകളും തുടങ്ങിയിട്ടുണ്ട്. 52,480 പേർക്കാണ് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിൽ 41,826 പേർക്ക് സൗജന്യമായാണ് വിതരണം ചെയ്തത്. 31263 പേർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ച് നൽകാനായി. കമ്മ്യൂണിറ്റി കിച്ചണുകളിൽ ഇതുമായി ബന്ധെപ്പട്ടവരല്ലാതെ മറ്റാരും കടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടങ്ങളിൽ നിരവധിപേർ കൂട്ടമായി എത്തി ചിത്രം പകർത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം. അർഹതയുള്ളവർക്കാണ് ഭക്ഷണം നൽകുന്നതെന്നതും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യത്തിൽ ഉദാരത
മദ്യാസക്തി രോഗാവസ്ഥക്ക് വഴിമാറുന്ന സാഹചര്യമുണ്ടായാൽ അത്തരക്കാർക്ക് ഡോക്ടറുടെ നിർദേശാനുസരണം മദ്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യങ്ങൾക്ക് എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. വിമുക്തിയുടെ ഭാഗമായി ഡീ അഡിക്ഷൻ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.