തൃശൂർ: കൃഷി വകുപ്പിെൻറ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് 'തേനും പാലും' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
ഹോർട്ടികോർപ്പിെൻറ അഗ്മാർക്ക് ലേബലുള്ള 'അമൃത്' തേനും തേനിെൻറ മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും മിൽമ ബൂത്ത് വഴിയും മിൽമയുടെ ഉൽപന്നങ്ങൾ ഹോർട്ടികോർപ് ഔട്ട്ലറ്റുകൾ വഴിയും വിൽപനക്കെത്തിക്കുന്ന പുതിയ സംരംഭമാണിത്. സംസ്ഥാന സർക്കാറിെൻറ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിെൻറ ഭാഗമായാണിത്.
കേരളത്തിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ആധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ച അഗ്മാർക്ക് ഗുണനിലവാര മുദ്രയോടുകൂടിയ ഹോർട്ടികോർപ്പ് അമൃത് തേനാണ് മിൽമ ബൂത്ത് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുക.
ജില്ലയിലെ മിൽമ ഔട്ട്ലറ്റുകളിലൂടെ ഈ തേൻ ലഭ്യമാക്കും. മിൽമയുടെ പാലും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളായ തൈര്, നെയ്യ്, ജ്യൂസ്, ഫ്ലേവേഡ് മിൽക്ക് എന്നിവ ഹോർട്ടികോർപ്പും വിപണനം നടത്തും. ഇതോടനുബന്ധിച്ച് ക്ഷീരകർഷകർക്ക് തേനീച്ചക്കൂടുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.