കൈക്കൂലി: ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

നേമം: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി. ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടറും ചെമ്പഴന്തി സ്വദേശിയുമായ സി. ശ്രീകുമാരനാണ് പിടിയിലായത്. തൈക്കാട് സ്വദേശിയായ ഒരാൾ ജഗതിയിൽ നടത്താൻ പോകുന്ന പഴം-പച്ചക്കറി കടക്കുവേണ്ടി ലൈസൻസിന് അപേക്ഷിച്ചിരുന്നു. ലൈസൻസ് ലഭിക്കുന്നതിന് നടപടികൾ പൂർത്തിയാകുന്നതിനിടെ ഇയാൾ വ്യാപാരം ആരംഭിച്ചിരുന്നു. തുടർന്ന് ശ്രീകുമാരൻ കടയിൽ പരിശോധന നടത്തുകയും അപേക്ഷ ലഭിച്ചതായി കണ്ടില്ലെന്ന് അറിയിക്കുകയും മൊത്തം 3000 രൂപ നഗരസഭയിൽ അടയ്ക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിലെത്തിയ പരാതിക്കാരൻ 2000 രൂപ ഇയാൾക്ക് നൽകാമെന്ന് ഏറ്റു. പണം നൽകുന്നതിനിടെ വിജിലൻസ് സംഘം പരാതിക്കാരൻ നൽകിയ പരാതി പ്രകാരം ശ്രീകുമാറിനെ പിടികൂടുകയുമായിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽനിന്ന് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ കണ്ടെത്തി. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.