വെള്ളായണിയിൽ ബി.ജെ.പി-സി.പി.എം സംഘർഷം; നിരവധി പേർക്ക് പരിക്ക്

നേമം: വെള്ളായണിയിൽ ബി.ജെ.പി-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 7.30നാണ് സംഭവങ്ങളുടെ തുടക്കം. പ്രാദേശിക പാർട്ടി നേതൃത്വങ്ങളുടെ സമ്മേളനവുമായി ബന്ധപ്പെട്ട് വെള്ളായണിയിൽ നിരവധി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. സമ്മേളനാനന്തരമുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ ഒരു സി.പി.എം പ്രവർത്തകെൻറ വീട് ചിലർ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത് സംഘർഷസാധ്യത വർധിപ്പിച്ചു. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. തെന്നൂർ കുളത്തിന് സമീപമാണ് ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ ഇരുവിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി. കുറച്ചുനാൾമുമ്പ് പ്രദേശത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളുടെ ചുവടുപിടിച്ചാണ് ആക്രമണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം രണ്ടുമണിക്കൂറിന് ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായത്. ഇരുവിഭാഗങ്ങളിൽനിന്ന് കണ്ടാലറിയാവുന്നവർക്കെതിരെ നേമം പൊലീസ് കേസെടുത്തിട്ടുണ്ട്.



Tags:    
News Summary - BJP-CPM conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.