വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ


നേമം: വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം പൊന്നുമംഗലം തോട്ടുവരമ്പ് പുത്തന്‍ വീട്ടില്‍ ലീജീഷ് എന്ന സജീവിനെയാണ് (30) നേമം പൊലീസ് പിടികൂടിയത്. 2020 ഒക്ടോബർ മൂന്നിനാണ് േകസിനാസ്പദമായ സംഭവം. കാരക്കാമണ്ഡപം താന്നിവിള പുത്തന്‍വീട്ടില്‍ പ്രദീപിനെയാണ് പ്രതി ഉള്‍പ്പെട്ട നാലംഗസംഘം പള്ളിക്കുളത്തിനടുത്തുവെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് ഫോര്‍ട്ട് അസിസ്റ്റൻറ് കമീഷണര്‍ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ നേമം പൊലീസ് എസ്.എച്ച്.ഒ ആര്‍. രഗീഷ്കുമാര്‍, എസ്.ഐ പ്രസാദ്, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ ബിനുകുമാര്‍, ഗിരി എന്നിവരാണ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.


Tags:    
News Summary - Arrest in an attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.