ഹരീഷ് കുമാർ

വാഹനാപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു. ശ്രീകാര്യം ഇടവക്കോട് രാവൂർകോണത്ത് കാർത്തികയിൽ എസ്. സുബ്ബയ്യൻ-സി. വിജയകുമാരി ദമ്പതികളുടെ മകൻ എസ്. ഹരീഷ് കുമാർ (39) ആണ് മരണപ്പെട്ടത്.

നവംബർ 25-ന് തമിഴ്നാട്ടിൽ കൃഷ്ണഗിരി ജില്ലയിലായിരുന്നു അപകടം. തിരുവനന്തപുരം-ബാംഗ്ലൂർ റൂട്ടിലോടുന്ന സ്കാനിയ ബസ്സിൻറെ ഡ്രൈവർ ആയിരുന്നു ഹരീഷ്. ദേശീയപാതയിൽ കൃഷ്ണഗിരി നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെവെച്ച് ഒരു ട്രെയിലറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവറുടെ ക്യാബിൻ പൂർണമായും തകർന്നു. അപകടത്തിൽ ഒരു യാത്രക്കാരനും പരിക്കേറ്റിരുന്നു.

അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ ഹരീഷിനെ ആദ്യം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. വിവാഹത്തിനുശേഷം വർഷങ്ങളായി കരമനയിലാണ് ഹരീഷ് താമസിച്ചുവന്നിരുന്നത്. ഭാര്യ: ധന്യ ആർ. നായർ. മക്കൾ: ആദിദേവ് കൃഷ്ണ, ആദിലക്ഷ്മി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - Accident: The driver who was undergoing treatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.