ഹെൽമറ്റ് പിഴ: രണ്ട് ദിവസം കൊണ്ട് ഏഴു ലക്ഷം

നാഗർകോവിൽ: തമിഴ്നാട് സർക്കാർ പുതുക്കിയ ഗതാഗത ലംഘന പിഴ നടപ്പാക്കിയതോടെ കന്യാകുമാരി ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഹെൽമറ്റ് ധരിക്കാത്തതിന് മാത്രം പിഴ ഏഴ് ലക്ഷം കടന്നു. ആയിരം രൂപയാണ് ഹെൽമറ്റ് ധരിക്കാത്തതിനുള്ള പിഴ.

മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടി ഓടിച്ചാലും ആയിരം രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാലും ആംബുലൻസിന് പോകാൻ സ്ഥലം നൽകാതിരുന്നാലും പിഴ പതിനായിരം രൂപ വീതമാണ്.

ലൈസൻസ് ഇല്ലാതിരുന്നാൽ അയ്യായിരവും ഇൻഷുറൻസ് ഇല്ലെങ്കിൽ രണ്ടായിരം രൂപയും പിഴ നൽകേണ്ടിവരും. ട്രാഫിക് നിയമം കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പിഴ ചുമത്തുന്നതെന്ന് ട്രാഫിക് ബോധവത്കരണ ലഘുലേഖ വിതരണം ചെയ്ത് എസ്.പി. ഹരികിരൺ പ്രസാദ് പറഞ്ഞു.

Tags:    
News Summary - Helmet fine-7 lakhs in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.