മാലിന്യ നിക്ഷേപത്തിൽ ബുദ്ധിമുട്ടി നാട്ടുകാർ

നെടുമങ്ങാട്: നാട്ടുകാർക്കും യാത്രക്കാർക്കും തീരാദുരിതമായി മാറുകയാണ് നെടുമങ്ങാട് വട്ടപ്പാറ റോഡ് വക്കിലെ മാലിന്യ നിക്ഷേപം. പരിയാരം കുഞ്ചത്ത് റോഡ് വക്കിലാണ് മാലിന്യ നിക്ഷേപം. ആളൊഴിഞ്ഞ ഈ പ്രദേശത്ത് റോഡിൻെറ വശങ്ങളിൽ മാലിന്യം നിത്യേന കുമിഞ്ഞുകൂടുകയാണ്. രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കോഴി വേസ്റ്റും ഹോട്ടലുകളിലെ ആഹാരസാധനങ്ങളുടെ അവശിഷ്ടവും പ്ലാസ്റ്റിക് കവറിൽ കെട്ടി ഇവിടെ തള്ളുന്നു. മാലിന്യം കുമിഞ്ഞുകൂടി പരിസരം ദുർഗന്ധപൂരിതമാണ്. മൂക്കുപൊത്താതെ ഇതുവഴി യാത്ര ചെയ്യാൻ കഴിയില്ല. ഇതിനുപുറമെ ഇറച്ചി അവശിഷ്ടം തേടിയെത്തുന്ന തെരുവുനായ്ക്കളും നാട്ടുകാർക്ക്‌ ഭീഷണിയാണ്. മഴ പെയ്താൽ മാലിന്യം ഒലിച്ചിറങ്ങുന്നത് സമീപത്തെ പൊയ്കകളിലേക്കാണ്. തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ മത്സരിച്ച സ്ഥാനാർഥികൾ മാലിന്യനിക്ഷേപത്തിനെതിരെ സി.സി ടി.വി സ്ഥാപിച്ച് കർശന നടപടി സ്വീകരിക്കുമെന്ന വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. nedumangad vattappara roadil pariyarathe roadu vakkile malinya nikshepam(1) നെടുമങ്ങാട് വട്ടപ്പാറ റോഡിൽ പരിയാരത്ത് റോഡുവക്കിലെ മാലിന്യ നിക്ഷേപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.