തിരുവനന്തപുരം: വയർമെൻ പെർമിറ്റിന് പകരം വർക്മാൻ പെർമിറ്റ് സമ്പ്രദായവും അതിന് െഎ.ടി.െഎ യോഗ്യതയും നിർബന്ധമാക്കാനുള്ള സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലൈസൻസുള്ള കരാറുകാരെയും വയർമാന്മാരെയും പ്രതിസന്ധിയിലാക്കുമെന്ന് ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്സ് ഏകോപനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വയറിങ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നിർദേശങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. 1.38 ലക്ഷം ലൈസൻസുള്ള വയർമാന്മാരിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് െഎ.ടി.െഎ യോഗ്യതയുള്ളവർ. 70 ശതമാനം പേരും ലൈസൻസിങ് ബോർഡ് െഎ.ടി.െഎ സിലബസിൽ നടത്തിയ തിയറി, പ്രാക്ടിക്കൽ പരീക്ഷ വിജയിച്ച് കെ.എസ്.ഇ.എൽ.ബി നൽകിയ കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നേടി ജോലി ചെയ്യുന്നവരാണ്. നിലവിൽ വിതരണം ചെയ്ത എല്ലാ വയർമെൻ പെർമിറ്റുകളും അതേപടി നിലനിർത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദേശകാര്യ സഹമന്ത്രി, വൈദ്യുതി മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയതായും ഭാരവാഹികളായ പി.ഒ. അഹമ്മദ് റാഫി, അഷ്റഫ് ചുങ്കത്തറ, എം. നസീർ, കെ.പി. വിശ്വനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.