തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ സമാധാനഭംഗം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊല നടന്നത്. സംഭവത്തിൽ ഏത് കാര്യവും അന്വേഷണ ഏജൻസിയാകും അന്വേഷിക്കുക. അവർ കൃത്യമായാണ് അന്വേഷണം നടത്തുന്നത്. അവർ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തെട്ട. കൊലയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ചിലത് െപാലീസും കണ്ടെത്തിയിട്ടുണ്ട്. സാധാരണനിലയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് വെഞ്ഞാറമൂട്ടിൽ സംഭവിച്ചത്. അതിനോട് നാട്ടിൽ ശക്തമായ അമർഷവുമുണ്ട്. അതിൽനിന്ന് രക്ഷപ്പെടാനാണ് കൊല്ലപ്പെട്ട യുവാക്കളെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച് കൊലയെ ന്യായീകരിക്കാനുള്ള ശ്രമം. അത്തരം ശ്രമങ്ങളിലൂടെ കൊല്ലെപ്പട്ടവർ കുറ്റവാളികളാകില്ല. അല്ലാതെയുള്ളെതാക്കെ മോഹം മാത്രമാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.