തിരുവനന്തപുരം: രണ്ടുമാസത്തിനകം കേരളത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളിലും ക്ലർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ പ്രിൻസിപ്പൽസ് അസോസിയേഷൻ. ആറ് മാസം മുമ്പ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവുണ്ടായിട്ടും സർക്കാർ നടപ്പാക്കിയില്ലെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. അധ്യാപക ജോലി കൂടി ചെയ്യേണ്ട ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ഒാഫിസ് ജോലികളിൽ സഹായത്തിന് ജീവനക്കാരില്ലാതെ നട്ടംതിരിയുകയാണ്. പൊതുപരീക്ഷ, വിദ്യാർഥി പ്രവേശനം, ശുചീകരണം, ഓൺലൈൻ ക്ലാസ് തുടങ്ങിയവയെല്ലാം പ്രിൻസിപ്പൽമാരുടെ ചുമലിലാണ്. 30 വർഷമായിട്ടും ഹയർ സെക്കൻഡറി മേഖലയിൽ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പോലും സർക്കാറുകൾ പരാജയപ്പെട്ടതായും ഹയർ സെക്കൻഡറി പ്രിൻസിപ്പൽസ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഹയർ സെക്കൻഡറി മേഖലയെ സങ്കുചിത താൽപര്യക്കാർക്ക് അടിയറവെക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ജയമോഹൻ, ജന.സെക്രട്ടറി ഡോ. എൻ. സക്കീർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.