തിരുവനന്തപുരം: ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുകയെന്ന് തോന്നിയിട്ടാണ് വ്യാജ ഒപ്പ് സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങള്‍ മുസ്ലിം ലീഗ് ഏറ്റുപിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ ആരോപണം ഗൗരവതരമാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. ബി.ജെ.പി പറയുന്നതിന് ബലം കൊടുക്കാന്‍ ഇടപെടുക എന്നൊരു നിലപാടാണ് യു.ഡി.എഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യം ബി.െജ.പി പറയും. പിന്നീട് പറഞ്ഞ കാര്യങ്ങൾക്ക് ബലം നൽകാൻ യു.ഡി.എഫ് അതേറ്റെടുക്കും. ഒപ്പ് സംബന്ധമായ ആരോപണം ഉന്നയിച്ച ആളിന് കാര്യങ്ങൾ അറിയില്ലായിരിക്കാമെങ്കിലും കുഞ്ഞാലിക്കുട്ടിയെ പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്ന ഒരാള്‍ക്ക് ഇതേക്കുറിച്ചൊക്കെ അറിയാതെ വരില്ല. ഇ-സോഫ്റ്റ്വെയർ സർക്കാർ തലത്തിൽ നടപ്പാക്കാമെന്ന് 2013 ആഗസ്റ്റ് 24ന് ഉത്തരവുണ്ട്. അത് കുഞ്ഞാലിക്കുട്ടിക്ക് മനസ്സിലാകാതിരിക്കാൻ വഴിയില്ല. എന്നാൽ കോൺഗ്രസിനേക്കാൾ വലിയ വാശിയോടെയാണ് ലീഗ് ചില കാര്യങ്ങളിലുള്ളത്. തങ്ങൾക്ക് മുൻപന്തിയിൽ നിൽക്കണമെന്ന തോന്നൽ ലീഗിനും ഉണ്ടാകും. അതിനാലാണ് ബി.ജെ.പി പറഞ്ഞാൽ ഉടനെ ഏറ്റുപിടിക്കണമെന്ന തോന്നൽ ലീഗ് നേതൃത്വത്തിന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.