ദുരന്ത സാധ്യതാ മേഖലകളിൽ സ്കൂളുകൾ അരുത്, ഉളളത് മാറ്റണം

സ്കൂൾ സുരക്ഷക്കായുള്ള പുതിയ മാർഗനിർദേശങ്ങളിലാണിവ കൊല്ലം: ദുരന്ത സാധ്യത മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും പുതുതായി പണിയുന്ന സ്കൂൾ കെട്ടിടങ്ങൾ ദുരന്ത സാധ്യത മേഖലയിലല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ സ്കൂൾ സുരക്ഷ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ദുരന്ത സാധ്യത മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ മാറ്റുന്നില്ലെങ്കിൽ, ദുരന്ത ലഘൂകരണത്തിനാവശ്യമായ സംവിധാനങ്ങൾ അവിടെ ഏർെപ്പടുത്തണമെന്നും ഒരു അധ്യാപകന് സുരക്ഷ ചുമതല നൽകണമെന്നും നിർദേശമുണ്ട്. നിലവിലുള്ള സ്കൂളുകളിലും പുതിയതായി നിർമിക്കുന്നവയിലും ദേശീയ ബിൽഡിങ് കോഡിൻെറ സുരക്ഷാ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം. അതോടൊപ്പം ദുരന്ത ലഘൂകരണ സംവിധാനങ്ങൾ ഏർെപ്പടുത്തുകയും വേണം. എല്ലാ ക്ലാസ് മുറികൾക്കും രണ്ടു വാതിലുകൾ നിർബന്ധമാണ്. ഇവ പുറത്തേക്കോ തുറന്ന സ്ഥലങ്ങളിലേക്കോ തുറക്കുന്ന വിധത്തിലാകണം രൂപകൽപന ചെയ്യേണ്ടത്. ക്ലാസ്മുറികളും ശൗചാലയങ്ങളും ഭിന്നശേഷി സൗഹൃദമാകണം. എല്ലാ സ്കൂളുകളിലും സുരക്ഷാ സമിതി രൂപവത്കരിക്കണം. അതോടൊപ്പം ജില്ല, സംസ്ഥാന തലങ്ങളിൽ ഉപദേശക സമിതികളും വേണം. അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രക്ഷാകർത്താക്കളും ചേർന്നുവേണം സുരക്ഷാ മാർഗ നിർദേശങ്ങൾ തയാറാക്കേണ്ടത്. വിദ്യാർഥികൾക്കടക്കം ദുരന്ത നിവാരണ പരിശീലനം നൽകണം. ഇതിനായി വർഷത്തിൽ രണ്ടു തവണ മോക്ഡ്രിൽ നടത്തണം. അഗ്നി സുരക്ഷയും ഭക്ഷ്യ സുരക്ഷയും ഉൾെപ്പടുത്തി സുരക്ഷാ പരിശോധന നടത്തുക, വികസന പദ്ധതിയിൽ സുരക്ഷക്ക് പ്രാധാന്യം നൽകുക, എല്ലാ മാസവും ബോധവത്കരണ നടപടികൾ നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.