തിരുവനന്തപുരം: ചാല -പാളയം മാർക്കറ്റിലെ . കലക്ടർ ഡോ. നവജ്യോത് ഖോസ ചേംബറിൽ വിളിച്ച യോഗത്തിലെ ചർച്ചയെതുടർന്നാണ് സമരം മാറ്റിവെച്ചത്. ജില്ലാ പൊലീസ് േമധാവി ബലറാംകുമാർ ഉപാധ്യായ, ഡി.ഐ.ജി പി. പ്രകാശ്, എ.ഡി.എം വി.ആർ. വിനോദ്, ഡെപ്യൂട്ടി കലക്ടർ അനു എസ്. നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ജില്ലാ വൈസ് പ്രസിഡൻറ് ആര്യശാല സുരേഷ്, ജില്ലാ നേതാക്കളായ കുടപ്പനക്കുന്ന് വിനയചന്ദ്രൻ, എൻ. കണ്ണദാസൻ, ജി. മോഹൻ തമ്പി എന്നിവരുമായി ചർച്ച നടത്തിയത്. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ചാല പ്രദേശം സന്ദർശിച്ച് നിയന്ത്രണവിധേയമായി വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള സാധ്യതകൾ പഠിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. അതിൻെറ അടിസ്ഥാനത്തിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചൊവ്വാഴ്ച ചർച്ചയിൽ ധാരണയാക്കും എന്ന ഉറപ്പ് ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. നിയമലംഘനം നടത്തി കടകൾ തുറക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കാൻ തുനിയില്ലെന്ന് നേതാക്കൾ ഉറപ്പുനൽകി. പാളയം മാർക്കറ്റിലെ വ്യാപാരികൾ നാളെമുതൽ ഒന്നിടവിട്ടുള്ള കടകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. തീരുമാനം അറിയിച്ചു കൊണ്ട് നഗരസഭ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.