കശുവണ്ടി ഓൺലൈനിലേക്ക്; പച്ചപിടിക്കാൻ ഒൗട്ട്ലെറ്റുകളും

കൊല്ലം: കയറ്റുമതി നിലച്ചതോടെ വിൽപനസാധ്യത തേടി കേരളത്തിെല കശുവണ്ടി ഓൺലൈനിലേക്ക്. കശുവണ്ടി വികസന കോർപറേഷനാണ് വിൽപനക്ക് പുതിയസാധ്യത തേടുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് നൂറ് ഒൗട്ട്ലെറ്റുകളും തുറക്കും. കോർപറേഷൻെറ ഓൺലൈൻ പോർട്ടലിന് പുറമെ കശുവണ്ടിയും മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കാൻ ആമസോണുമായി ധാരണയിലെത്തിയതായി ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ആദ്യഘട്ടം 100 ഔട്ട്ലെറ്റാണ് ഒരുക്കുന്നത്. കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണംമൂലം കോർപറേഷന് കീഴിലുള്ള 16 ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്. ഇത് പ്രവർത്തനസജ്ജമായാൽ സംസ്കരണം വേഗത്തിലാക്കും. ആഘോഷങ്ങളും വിനോദസഞ്ചാരവും ഇല്ലാതായതോടെ പരിപ്പ് വിറ്റഴിക്കാനുള്ള വലിയൊരു വിപണി ഇല്ലാതായി. വിലയെയും കാര്യമായി ബാധിച്ചു. കോർപറേഷൻ വിൽപന നടത്തുന്ന 11 കിലോ ഇതിനകം ടിന്നിന് 400-500 രൂപവരെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 4000 ടൺ കശുവണ്ടിയാണ് സഹകരണ സംഘങ്ങൾ വഴി കാപക്സും കശുവണ്ടി വികസന കോർപറേഷനും ശേഖരിച്ചത്. 101 രൂപക്ക് സഹകരണ സംഘങ്ങൾ മുഖേനയാണ് ശേഖരിച്ചത്. 160 കോടിയാണ് പരിപ്പും അനുബന്ധ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ പ്രതിവർഷം ലഭിച്ചിരുന്നത്. ഈ നഷ്്ടം നികത്താനാകില്ലെങ്കിലും ആഭ്യന്തരവിപണി വഴി തൊഴിലാളികൾക്ക് തൊഴിലും സംസ്കരിച്ച പരിപ്പ് വിറ്റഴിക്കലും നടക്കുമെന്നാണ് വിലയിരുത്തൽ. ഓണം വിപണിയിലേക്ക് 18ഇനം ഉൽപന്നങ്ങളും ഔട്ട്ലെറ്റുകൾ വഴി എത്തിക്കുന്നുണ്ട്. കെ.പി. ഷിജു -----------------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.