നഗരം അണുമുക്തമാക്കാൻ രണ്ട് സ്പ്രേയറുകൾ കൂടി

തിരുവനന്തപുരം: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരം അണുമുക്തമാക്കുന്നതിന് രണ്ട് സ്പ്രേയറുകൾ വാങ്ങുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ കത്തിൻെറ അടിസ്ഥാനത്തിൽ പൊതുഭരണവകുപ്പാണ് അണുനശീകരണത്തിനുള്ള രണ്ട് സ്പ്രേയറുകൾ വാങ്ങിനൽകുന്നത്. നിലവിൽ ഫയർ ഫോഴ്സിൻെറ സ്േപ്രയറുകൾ ഉപയോഗിച്ചാണ് സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി തളിക്കുന്നത്. എന്നാൽ, അധിക ജോലിഭാരം മൂലം ഫയർ ഫോഴ്സിൻെറ സേവനവും സ്പ്രേയറുകൾ ലഭിക്കുന്നതിനുള്ള കാലതാമസവും നേരിടുന്ന സാഹചര്യത്തിലാണ് കോർപറേഷന് സർക്കാർ സ്പ്രേയറുകൾ വാങ്ങിനൽകുന്നത്. വലിയ പ്രദേശങ്ങളിലെ അണുനശീകരണത്തിന് ഫയർഫോഴ്സിൻെറ സഹായം തേടുകയാണ് ചെയ്തിരുന്നത്. എന്നാൽ, സോഡിയം ഹൈപ്പോ ക്ലോറൈറ്റിൻെറ നിരന്തരമുള്ള ഉപയോഗം ഫയർഫോഴ്സ് വാഹനങ്ങളിലെ കേടുപാടിന് കാരണമാകുന്നുണ്ടെന്നും വിവരമുണ്ട്. കേടുപാട് തീർക്കുന്നതിന് ഫയർഫോഴ്സ് സർക്കാറിൽനിന്ന് സാമ്പത്തിക സഹായവും തേടിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് ബസ് സ്റ്റാൻഡുകളിലും സ്‌കൂളുകളിലും മറ്റു പൊതു ഇടങ്ങളിലും ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തിയിരുന്നു. ഇരുമ്പുപകരണങ്ങള്‍ തുരുമ്പുപിടിക്കാന്‍ കാരണമാകുന്ന രാസവസ്തുവാണ് സോഡിയം ഹൈപ്പോ ക്ലോറൈറ്റ്. നിരന്തരമുള്ള ഉപയോഗം മൂലം അഗ്‌നിശമന യന്ത്രങ്ങളുടെ സൂക്ഷ്മ ഭാഗങ്ങള്‍ തുരുമ്പെടുത്താണ് പ്രവര്‍ത്തനക്ഷമമല്ലാതായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.