ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ

നടത്തിയ പ്രതിഷേധ സമരം 

ഡോക്ടറില്ലെന്ന് പറഞ്ഞതിന് ആശുപത്രി ജീവനക്കാരെ മർദിച്ചതായി പരാതി

ചേർപ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒ.പിയിലെത്തിയ രോഗി ജീവനക്കാരെ മർദിക്കുകയും വധഭീഷണി ഉയർത്തുകയും ചെയ്തതായി പരാതി. ചെവി വേദനയുമായി എത്തിയ ചെറുചേനം സ്വദേശിക്ക് എതിരെയാണ് പരാതി.

ആശുപത്രിയിൽ ഡോക്ടർമാരില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായി ഒ.പി ജീവനക്കാരി സി.കെ. ഷാജിഹയെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരിയായ നഴ്സിങ് ഓഫിസർ സീബ പി. കുമാറിനുനേരെ വധഭീഷണി ഉയർത്തിയെന്നും പരാതിയുണ്ട്.

ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ചേർപ്പ് പൊലീസെത്തി വിവരങ്ങൾ രേഖപ്പെടുത്തി ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ആക്രമണത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. ആശ, നഴ്സിങ് ഓഫിസർ സീബ, അറ്റൻഡർ ഷാജിഹ എന്നിവർ സംസാരിച്ചു. ആശുപത്രിയിൽ ജീവനക്കാർക്ക് സുരക്ഷിതത്വമില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - Complaint that the hospital staff were attacked for saying that there was no doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.