കിഴക്കൻ പ്രദേശങ്ങളിൽ യാത്രക്ലേശം രൂക്ഷം

മല്ലപ്പള്ളി: താലൂക്കിൻെറ കിഴക്കൻ പ്രദേശങ്ങളിലെ യാത്രക്ലേശത്തിന് പരിഹാരമായില്ല. ചുങ്കപ്പാറയിൽനിന്ന് പൊന്തൻപുഴ, മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, റാന്നി, ചാലാപ്പള്ളി, എഴുമറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. മാർച്ച് അവസാനത്തിൽ ഈ റൂട്ടുകളിൽ സർവിസ് നിർത്തിയ സ്വകാര്യബസുകൾ പിന്നീട് സർവിസ് ആരംഭിച്ചിട്ടില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദശമായതിനാൽ ഇരു ജില്ലയിലെയും തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേരാണ് ബസ് സർവിസ് ഇല്ലാത്തതുകാരണം കഷ്ടപ്പെടുന്നത്. മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. എന്നാൽ, എല്ലാ സർവിസും ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്. ഈ ബസുകൾ വരുന്നതിനും തിരികെ പോകുന്നതിനും കൃത്യമായ സമയം ഇല്ലാത്തതിനാൽ ആർക്കും പ്രയോജനം ലഭിക്കുന്നില്ല. ബസുകൾ സർവിസ് നടത്തുന്നതിന് സമയകൃത്യത വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. യാത്രക്കാരുടെ കുറവാണ് സ്വകാര്യബസുകൾ സർവിസ് തുടങ്ങാൻ മടിക്കുന്നതിന് കാരണമായി പറയുന്നത്. കർഷകമുന്നേറ്റത്തിൻെറ വിജയം -പി.സി. ജോർജ് പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ചിറ്റാർ സ്വദേശി പി.പി. മത്തായിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് നൽകിയ ഹൈേകാടതി ഉത്തരവ് കർഷകമുന്നേറ്റത്തിൻെറയും യോജിച്ചുള്ള പോരാട്ടത്തിൻെറയും വിജയമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന കുടുംബത്തിൻെറ നിശ്ചയദാർഢ്യവും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അവരെ സഹായിക്കാനെത്തിയ ആളുകളുടെയും നിലപാട് സർക്കാറിനെ പ്രതിരോധത്തിലാക്കി. അതുകൊണ്ടാണ് സർക്കാർ ഹൈേകാടതിയിൽ സി.ബി.ഐ അന്വേഷണ ആവശ്യത്തെ എതിർക്കാതിരുന്നത്. മത്തായി മലയോര കാർഷിക മേഖലയിലെ ഭരണകൂട ഭീകരതയുടെ അവസാനത്തെ രക്തസാക്ഷിയായി അറിയപ്പെടും. തുടർന്നും മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോജിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും പി.സി. ജോർജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.