പന്തളം: നിർധനർക്ക് കൂട് കൂട്ടാൻ 'കൂട്' വാട്സ്ആപ്പ് കൂട്ടായ്മ, ആദ്യവീടിൻെറ നിർമാണം പൂർത്തിയാക്കി. പന്തളം കേന്ദ്രമായ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ച ആദ്യവീട് ഇന്ന് ഗൃഹനാഥന് കൈമാറും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സർക്കാർ സഹായം കിട്ടാത്തവർക്കുമാണ് വീട് ഒരുക്കുന്നത്. കടയ്ക്കാട് സ്വദേശിയായ ഷിഹാബുദ്ദീനാണ് ആദ്യ വീട്. 250 അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ ഒരംഗം 2000 രൂപ വീതം സംഭാവന നൽകിയാണ് അഞ്ച് ലക്ഷം രൂപ െചലവിൽ ആദ്യവീട് നിർമിച്ചത്. രണ്ട് മുറിയും അടുക്കളയും ഉൾെപ്പടെ കുടുംബത്തിന് താമസിക്കാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ട്. ആദ്യവീട് നിർമാണത്തിന് മുതിരുമ്പോൾ നിർധനരായ അഞ്ചുപേരുടെ ലിസ്റ്റായിരുന്നു ഉണ്ടായിരുന്നത്. നറുക്കിട്ടപ്പോഴാണ് മത്സ്യ കച്ചവടക്കാരനായ ഷിഹാബുദ്ദീൻെറ പേര് ലഭിച്ചത്. വർഷം നാല് പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകണമെന്നാണ് കൂട്ടായ്മയുടെ ആഗ്രഹം. ഗ്രൂപ് അഡ്മിൻ ഹാക്കിം വാഴക്കാലയിൽ, അംഗങ്ങളായ ഷാജി, അൽഅമീൻ, ജബ്ബാർ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടിൻെറ നിർമാണം. ptl_pndlm KOODU group കൂട് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കടയ്ക്കാട് സ്വദേശി ഷിഹാബുദ്ദീനായി നിർമിച്ച വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.